ശസ്ത്രക്രിയയ്ക്കുശേഷം ഇന്‍ജക്ഷന്‍: ബോധരഹിതയായ സ്ത്രീ മരിച്ചു; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി

ktm-injuction-lഗാന്ധിനഗര്‍: ശസ്ത്രക്രിയയ്ക്കുശേഷം ഇന്‍ജക്ഷന്‍ നല്കിയതോടെ ബോധ രഹിതയായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പി ച്ചിരുന്ന സ്ത്രീ മരിച്ചു. വൈക്കം ചെമ്മനത്തുകര പുത്രേടത്ത് കോളനിയില്‍ ശോഭന (55)യാണു മരിച്ചത്. ഇന്നലെ ശോഭനയുടെ ഇടതുകാലിലെ മുട്ടിനു താഴെയുണ്ടായിരുന്ന മുഴ നീക്കം ചെയ്യുന്നതിനായി  വൈക്കം താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്നു വാര്‍ഡിലേക്കു മാറ്റിയ ശോഭനയ്ക്കു ഇന്‍ജക്ഷന്‍ നല്കുന്നതിനായി ടേസ്റ്റ് ഡോസ് നല്കി.

കുഴപ്പങ്ങളൊന്നുമില്ലാതിരുന്നതോടെ ഇന്‍ജക്ഷന്‍ നല്കുകയായിരുന്നു. ഇതോടെ ശോഭനയ്ക്കു ശാരിരീക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും പീന്നിട് ബോധരഹിതയാവുകയും ചെയ്തു.  ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്്ടര്‍മാരുടെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശോഭന ഇന്നു ഉച്ചയ്ക്കു 12.30ഓടെയാണു മരിച്ചത്.  ശോഭനയുടെ ബന്ധുക്കള്‍ വൈക്കം പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Related posts