ആന്ധ്രാ ലഹരിക്ക് പ്രിയമേറുന്നു..! അഞ്ചു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍; സാധനം വാങ്ങുന്നത് ആന്ധ്രയിൽ നിന്നെന്ന് പ്രധാന പ്രതി അരുൺ

kanchavu-arrestആലപ്പുഴ: ആന്ധ്രയില്‍നിന്ന് വില്‍പ്പനയ്ക്കായി ആലപ്പുഴയിലേക്ക് കടത്തിയ അഞ്ചുകിലോ കഞ്ചാവുമായി നാലു യുവാക്കള്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്‍റെ പിടിയില്‍. ആലപ്പുഴ സ്വദേശികളായ മിഥുന്‍, അരുണ്‍, നൃപന്‍, മിഥുന്‍ രാജ് എന്നിവരെയാണ് സ്പെഷ്യല്‍ സക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബൈക്കില്‍ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന നൃപനെയും മിഥുന്‍ രാജിനെയുമാണ് പുന്നപ്ര ഭാഗത്തുനിന്നു ആദ്യം പിടികൂടിയത്. ഇവരുടെ വാഹനത്തില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ടുപേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മിഥുന്‍റെ  വീട്ടില്‍നിന്നും രണ്ടു കിലോ കഞ്ചാവും അരുണിന്‍റെ വീട്ടില്‍നിന്നു ഒരു കിലോ കഞ്ചാവും കണ്ടെത്തി. അരുണ്‍ ആണ് കഞ്ചാവ് ആന്ധ്രയില്‍ നിന്നും വാങ്ങുന്ന പ്രധാന കണ്ണി. ചെറുകിട വില്‍പ്പനക്കാര്‍ക്കു നല്കാ നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

Related posts