നീട്ടിവളര്‍ത്തിയ മുടി വിനയായി! കണ്ണവത്തെ പീഡന ശ്രമത്തില്‍ പ്രതികളെ വലയിലാക്കിയതു പോലീസിന്‍റെ സമർഥമായ അന്വേഷണം

കൂത്തുപറമ്പ്: കണ്ണവത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനായത് പോലീസിന്‍റെ സമർഥമായ അന്വേഷണത്തിലൂടെ.

രണ്ടു പേർ ചേർന്നാണു കഴിഞ്ഞ ദിവസം ബസ് ഷെൽട്ടറിനു സമീപംവച്ചു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതികളിൽ ഒരാളായ കണ്ണവം പൂഴിയോട്ടെ രാജേഷിനെ (41) മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. മുടിനീട്ടി വളർത്തിയ ആളായതിനാൽ ഇതു മാത്രമേ ഇയാളെ കണ്ടെത്താൻ വഴിയുണ്ടായിരുന്നുള്ളൂ.

ടൗവ്വൽ കൊണ്ടു രണ്ടുപേരും മുഖം മറച്ചിരുന്നു. കൂട്ടുപ്രതിയായ ഇയാളുടെ ബന്ധുവായ കോളയാട്ടെ ദർശികിനെ (20) കോഴിക്കോട് വെച്ചും കസ്റ്റഡിയിലെടുത്തു. ബിടെക് വിദ്യാർഥിയാണ് ഇയാൾ.

പുലർച്ചെ 6.30 ഓടെയായതിനാൽ പരിസരത്തൊന്നും ആളുകൾ ഉണ്ടായിരുന്നില്ല. തത്സമയം മത്സ്യം കൊണ്ടുവരികയായിരുന്ന വണ്ടി എത്തിയതോടെ പ്രതികൾ ഓടിപ്പോവുകയായിരുന്നു.

തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, കണ്ണവം എസ്ഐ കെ.കെ.പ്രശോഭ്, ഗ്രേഡ് എസ്ഐ അനീന്ദ്രൻ, സീനിയർ സിവിൽ ഓഫീസർ ലത എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment