സ്വകാര്യബസിൽ സീറ്റുതർക്കം; അറുപത് വയസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; പ്രതി നിധീഷ് കൊലപാതക കേസിലെ പ്രതിയെന്ന് പോലീസ്

ചാലക്കുടി: സ്വകാര്യബസിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരന് കുത്തേറ്റു. ഒല്ലൂർ മരത്താക്കര സ്വദേശി കാട്ടൂക്കാരൻ ജോയി(60)ക്കാണ് കുത്തേറ്റത്. ഇയാൾ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുറ്റിച്ചിറ കുന്പളത്താൻ നിധീഷിനെ(25) പോലീസ് അറസ്റ്റുചെയ്തു.

ചാലക്കുടിയിൽനിന്നും മോതിരക്കണ്ണിയിലേക്കുള്ള ബസിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവമുണ്ടായത്. പരിയാരം പൂവത്തിങ്കൽ എത്തിയപ്പോഴാണ് ആക്രമണം. മോതിരക്കണ്ണിയിൽ കോഴിഫാം നടത്തുന്ന ജോയി ഫാമിലേക്കു പോകുന്പോഴാണ് സീറ്റിലിരിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായത്.

തർക്കത്തിനിടെ ഇയാൾ ജോയിയെ കുത്തുകയായിരുന്നു. തട്ടിമാറ്റിയതിനാൽ ഗുരുതരപരിക്കേറ്റില്ല. ഒരു കൊലപാതകക്കേസിൽ പ്രതിയാണ് അറസ്റ്റിലായ നിധീഷ്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു.

Related posts