ഫോണില്‍ അശ്ലീലം കണ്ടത് വിദ്യാര്‍ഥി ! ശിക്ഷ കിട്ടിയതാവട്ടെ മാതാപിതാക്കള്‍ക്കും പ്രിന്‍സിപ്പലിനും; കിമ്മിന്റെ ശിക്ഷാ രീതി ഇങ്ങനെ…

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

ഇപ്പോള്‍ രാജ്യത്ത് അശ്ലീലം കാണുന്നവര്‍ക്കെതിരേ നിയമ കര്‍ശനമാക്കിയിരിക്കുകയാണ് കിം. ഇതിന്‍പ്രകാരം ഫോണില്‍ അശ്ലീലം കണ്ട വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കിം ജോങ് ഉന്‍ പോണ്‍ കാണുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്.

ഇതിന്റെ ഭാഗമായി ഉത്തര കൊറിയന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം അശ്ലീലത്തിനെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

സ്‌കൂളുകളില്‍ അശ്ലീലതയ്ക്കെതിരെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ബോധവല്‍ക്കരണ ക്യാംപെയ്‌നും തുടങ്ങി.

ഉത്തര കൊറിയയില്‍ ഇനി മുതല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വധശിക്ഷ പോലും ലഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

അശ്ലീലം കാണുന്നത് സമൂഹത്തെ നശിപ്പിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ അഭിപ്രായം. അശ്ലീലം കണ്ട വിദ്യാര്‍ഥിയെ കിം ജോങ് ഉന്‍ കഠിന ശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ കാരണവും ഇതാണ്.

ഫോണിലെ ഐപി വിലാസം കണ്ടെത്തിയാണ് പൊലീസ് വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയത്. സ്‌കൂളില്‍ പോകുന്ന കുട്ടി വീട്ടിലിരുന്ന് അശ്ലീലം കണ്ടത് ഗുരുതരമായ തെറ്റായാണ് ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തത്.

രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോഴാണ് കുട്ടി അശ്ലീലം കണ്ടത്. എന്നാല്‍ പോലീസ് ഐപി വിലാസം കണ്ടെത്തി അശ്ലീല വിഡിയോ കാണുന്നതിനിടെ കുട്ടിയെ പിടിക്കുകയായിരുന്നു.

അശ്ലീലം കണ്ടതിനുള്ള ശിക്ഷ എന്ന നിലയില്‍ കുട്ടിയേയും കുടുംബാംഗങ്ങളേയും സമൂഹത്തില്‍ നിന്ന് പുറത്താക്കി അതിര്‍ത്തി പ്രദേശത്തേക്ക് കൊണ്ടുപോയി. എന്നാല്‍, വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു.

കുട്ടി പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഉത്തര കൊറിയയുടെ നിയമമനുസരിച്ച് കുട്ടികളുടെ ഏതെങ്കിലും തെറ്റിന് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഉത്തരവാദിയാണ് എന്നാണ്.

ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ശിക്ഷയായി അദ്ദേഹത്തെ ലേബര്‍ ക്യാംപിലേക്ക് അയച്ചതായും പറയപ്പെടുന്നു.

നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഉത്തര കൊറിയ. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഒരു വര്‍ഷമായി രാജ്യം അടച്ചിട്ടിരിക്കുകയാണ്.

Related posts

Leave a Comment