മഞ്ചേശ്വരം കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് ക്രിമിനലുകളെന്ന് കോടിയേരി

തിരുവനന്തപുരം: കാസർഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് ക്രിമിനൽ സംഘമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം സംഭവങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.

ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുള്‍ സിദ്ദിഖി എന്ന യുവാവിനെ ബൈക്കിലെത്തിയ അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി-ആര്‍എസ്എസ് സംഘം കൊലപ്പെടുത്തുന്ന പതിനേഴാമത്തെ സിപിഎം പ്രവർത്തകനാണ് അബ്ദുൾ സിദ്ദിഖ്. ഒരു ഭാഗത്ത് എസ്ഡിപിഐയും മറുഭാഗത്ത് ആര്‍എസ്എസും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

Related posts