കോവിഡ് പരിശോധനയ്ക്ക് സ്രവം എടുത്തത് യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന്! ലാബ് ടെക്‌നീഷ്യന് 10 വര്‍ഷം തടവ്…

കോവിഡ് പരിശോധനയ്ക്ക് മൂക്കില്‍ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുത്ത ലാബ് ടെക്‌നീഷ്യന് കനത്ത ശിക്ഷ വിധിച്ച് കോടതി. ഇയാളെ 10 വര്‍ഷം തടവിനാണ് കോടതി വിധിച്ചത്.

മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗത്തുനിന്ന് വേണം സ്രവം എടുക്കാനെന്ന് പറഞ്ഞ് യുവതി തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്.

യുവതിയുടെ പരാതിയില്‍ 2020 ജൂലൈ 30നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു മാളിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ എല്ലാ ജീവനക്കാരോടും ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

അങ്ങനെയാണ് യുവതി ലാബിലെത്തിയത്. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുക്കുന്നത് തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ ആണ്.

എന്നാല്‍ ഇവിടെ യുവതിക്ക് പോസിറ്റീവ് ആണെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി സ്വകാര്യ ഭാഗത്തുനിന്ന് സ്രവം എടുക്കണമെന്നും ലാബ് ടെക്‌നീഷ്യന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ സ്ത്രീ സംഭവം തന്റെ സഹോദരനെ അറിയിക്കുകയായിരുന്നു.

സഹോദരന്‍ ഒരു ഡോക്ടറോട് സംസാരിച്ചതോടെയാണ് ലാബ് ടെക്‌നീഷ്യന്റെ കള്ളം വെളിച്ചത്തായത്. അത്തരമൊരു കൊവിഡ് പരിശോധന നിലവിലല്‍ നടത്തുന്നില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

ഇതോടെ യുവതി ലാബ് ടെക്‌നീഷ്യനെതിരെ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് 2020 ജൂലൈ 30 ന് ഇയാളെ അറസ്റ്റ് ചെയ്തു. 12 സാക്ഷികളാണ് കോടതിയില്‍ ഹാജരായത്.

പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ 10 വര്‍ഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. പീഡനക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Related posts

Leave a Comment