പുരുഷന്മാര്‍ വാടകയ്ക്ക്! കേരളത്തിലും മെയില്‍ എസ്‌കോര്‍ട്ടിംഗിന്റെ കേന്ദ്രമാകുന്നു, ഇടപാടുകാരിലേറെയും ടെക്കി വനിതകളും, സ്വവര്‍ഗരതിക്കാരും, ഒരു രാത്രിക്ക് 5,000-10000 രൂപ!

sexസ്വന്തം ലേഖകന്‍
മുംബൈയിലും ബംഗളൂരുവിലും സര്‍വ്വസാധാരണമായ മെയില്‍ എസ്‌കോര്‍ട്ടിംഗ് കേരളത്തിലും വ്യാപകമാകുന്നു. കൊച്ചിയാണ് പ്രധാന കേന്ദ്രമെങ്കിലും തിരുവനന്തപുരവും കോഴിക്കോടുമെല്ലാം വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന ഇത്തരം സംഘങ്ങള്‍ സജീവമാണെന്ന് രാഷ്ട്രദീപികഡോട്ട്‌കോം നടത്തിയ അന്വേഷണം അടിവരയിടുന്നു. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരം ശരീരവ്യാപാരം പൊടിപൊടിക്കുന്നത്.

എന്താണ് ഈ മെയില്‍ എസ്‌കോര്‍ട്ട്. ബംഗളൂരുവിലും മുംബൈയിലും ചെന്നൈയിലുമെല്ലാം മെയില്‍ എസ്‌കോര്‍ട്ടിംഗ് എന്നത് പുതുമയല്ല. അതായത് വാടകയ്ക്ക് പുരുഷന്മാരെ ലഭിക്കും. ഭര്‍ത്താക്കന്മാരെന്ന വ്യാജേന ഒന്നോ രണ്ടോ ദിവസം പുരുഷന്മാര്‍ക്കൊപ്പം ചെലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇടപാടുകാര്‍. സ്വവര്‍ഗരതിയില്‍ താല്പര്യമുള്ളവരും കുറവല്ല. വന്‍നഗരങ്ങളില്‍ മെയില്‍ എസ്‌കോര്‍ട്ടിംഗ് ജീവിതോപാധിയാക്കിയ യുവാക്കള്‍ ഉണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ട്.

മെയില്‍ എസ്‌കോര്‍ട്ടിംഗ് കേരളത്തില്‍

മെയില്‍ എസ്‌കോര്‍ട്ടിംഗോ അതൊക്കെ അങ്ങ് വിദേശത്തൊക്കെയല്ലേ എന്നു പറയാന്‍ വരട്ടെ. കേരളവും ഇപ്പോള്‍ മെയില്‍ എസ്‌കോര്‍ട്ടിംഗിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ ഇത്തരത്തില്‍ പുരുഷന്മാരെ സപ്ലൈ ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഡംബരവും അരാജകത്വവും നിറഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീകളും സ്വവര്‍ഗരതിക്കാരുമാണ് പുരുഷന്മാരെ കാമപൂര്‍ത്തിക്കായി ദിവസവാടകയ്‌ക്കെടുക്കുന്നതിലേറെയും. ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

ബിസിനസ് ആവശ്യങ്ങള്‍ക്കായും വിനോദസഞ്ചാരത്തിനായും കേരളത്തിലെത്തുന്നവരാണ് ഇടപാടുകാരില്‍ ചിലര്‍. ഐടി ഫീല്‍ഡില്‍ ജോലി നോക്കുന്നവരും ഇത്തരക്കാരെ തേടി പോകുന്നത് കുറവല്ല. ഓണ്‍ലൈന്‍ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. മെയില്‍ എസ്‌കോര്‍ട്ടിംഗ് കേരള എന്നു നെറ്റില്‍ സെര്‍ച്ചു ചെയ്താല്‍ ഇത്തരത്തില്‍ സര്‍വീസ് നല്കുന്ന നിരവധി സൈറ്റുകളിലേക്ക് നിങ്ങള്‍ എത്തിപ്പെടും. ഒരു വര്‍ഷം മുമ്പ് ഇത്തരത്തിലൊരു സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്ന് കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാളാണ് പിടിയിലായത്. എന്നാല്‍, നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇയാള്‍ പുറത്തിറങ്ങി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണെന്നതാണ് മെയില്‍ എസ്‌കോര്‍ട്ടിംഗിന്റെ പ്രത്യേകത. ഒരു ഹോട്ടലില്‍ രണ്ടു പുരുഷന്മാര്‍ക്കോ അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ക്കോ റൂമെടുക്കാന്‍ അധികം കടമ്പകളില്ല.

പോക്കറ്റ് മണിക്കായി മെയില്‍ എസ്‌കോര്‍ട്ടിംഗിനായി പോകുന്ന കോളജ് വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. ഒരു രാത്രിക്ക് 5000-10000 രൂപ വരെയാണ് പുരുഷന്മാര്‍ക്ക് നല്കുന്നത്. ഏജന്‍സിയുടെ കമ്മീഷന്‍ കഴിഞ്ഞാണിത്. ഇടപാടുകാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ടിപ്പ് വേറെ. കൊച്ചിയിലെ ഒരു തിയറ്റര്‍ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയില്‍ എസ്‌കോര്‍ട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണ്. ഇവിടെ കാപ്പി കുടിക്കാനെത്തുന്ന സ്ത്രീകള്‍ (എല്ലാവരുമല്ല) ലക്ഷ്യം ഇഷ്ടപ്പെട്ട ആണുങ്ങളെ കണ്ടെത്തുകയാണ്.

Related posts