രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദനം;  പരാതി നൽകിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് എടുക്കുന്നതെന്ന് വീട്ടമ്മ

തൃശൂർ: രാത്രിയിൽ വീട്ടിൽ കയറി മർദിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഗുരുവായൂർ കണ്ടാണശേരി പോലീസ് എടുക്കുന്നതെന്നു മച്ചിങ്ങൽ ജ്യോതിപ്രകാശിന്‍റെ ഭാര്യ ബിനിത പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. പരിക്കേറ്റ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഗുരുവായൂർ പോലീസിന് ആശുപത്രിയിൽനിന്ന് വിവരം നൽകിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്(പിയുസിഎൽ) പ്രസിഡന്‍റ് ടി.കെ.വാസു പറഞ്ഞു.

ബിനിതയുടെ ഭർത്താവ് ജ്യോതിപ്രകാശ്, വിൻസന്‍റ് ചിറയത്ത്, രാമചന്ദ്രൻ പേനകം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts