പ്രളയ ക്യാമ്പിലെത്തി സുഹൃത്തുക്കളെ കണ്ടു; തിരികെ പോകും വഴി വെള്ളക്കെട്ട് കാണാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

മാങ്കംകുഴി: കൂട്ടുകാര്‍ക്കൊപ്പം പുഞ്ചയിലെ വെള്ളക്കെട്ട് കാണാനെത്തിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മുങ്ങി മരിച്ചു.
കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി കുറത്തികാട് കാഞ്ഞിക്കല്‍ പടീറ്റതില്‍ റെജിയുടെ മകന്‍ റോഷന്‍ സാം റെജി (19) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പം വെട്ടിയാര്‍ താന്നിക്കുന്ന് പുഞ്ചയിലെവെള്ളക്കെട്ട്കാണാനെത്തിയപ്പോള്‍ കാല്‍വഴുതി പുഞ്ചയിലെ ഒഴുക്കില്‍പ്പെട്ടു. പുഞ്ചയ്ക്കു മധ്യത്തിലൂടെയുള്ള താന്നിക്കുന്ന് -വെട്ടിയാര്‍ റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്.

നാട്ടുകാരും മാവേലിക്കരയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും കുറത്തികാട്‌ പോലീസും സംയുക്തമായി രണ്ടു മണിക്കൂറിലേറെ നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ ഇടപ്പോണിലെ ജോസ്‌കോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. അമ്മ: ജാസ്മിന്‍ ജോയ് (നഴ്‌സ്, അടൂര്‍ ഗവണ്‍മെന്‍റ് ആശുപത്രി). സഹോദരന്‍: റോഹന്‍ സാം റെജി.

Related posts