മൂന്ന് വിവാഹം കഴിച്ചപ്പോൾ തനിക്ക് നഷ്ടപ്പെട്ടത്; ഒരൽപം ശ്രദ്ധിച്ചിരുന്നെങ്കിൽ പലതും നേടാമായിരുന്നെന്ന് മീരാ വാസുദേവൻ

നടി മീര വാസുദേവൻ, 2003ൽ മിലിന്ദ് സോമന്‍റെ നായികയായി റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. തുടർന്നുള്ള വർഷങ്ങളിൽ മലയാള സിനിമയിലാണ് തന്‍റെ സിനിമ ജീവിതം കെട്ടിപ്പടുത്തത്.

തന്‍റെ മൂന്ന് പരാജയപ്പെട്ട വിവാഹങ്ങൾ കരിയറിൽ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ തടസമായെന്ന് താരം വെളിപ്പെടുത്തി. തന്നെ ഒരിക്കലും ഗൗരവമായി കാണാത്തവർക്കായി തന്‍റെ വിലപ്പെട്ട സമയം പാഴാക്കിയതിൽ 44കാരിയായ തന്മാത്ര താരം ഖേദം പ്രകടിപ്പിച്ചു.

പരാജയപ്പെട്ട മൂന്ന് വിവാഹങ്ങളിലായി തന്‍റെ ജീവിതത്തിലെ 17 വർഷങ്ങൾ നഷ്ടപ്പെടുത്തിയെന്നും, ആ സമയം സിനിമയിലോ ഫിറ്റ്‌നസിലോ നല്ലൊരു സുഹൃദ്‌വലയം കെട്ടിപ്പടുക്കുന്നതിലോ ശ്രദ്ധിച്ചിരുന്നെങ്കിൽ ബുദ്ധിപൂർവ്വം പലതും നേടിയെടുക്കാമായിരുന്നുവെന്നും താരം പറഞ്ഞു. തന്‍റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ചിലവഴിക്കേണ്ട സമയം തന്നെ ബഹുമാനിക്കാത്ത ആളുകൾക്കായി പാഴാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

മീര തന്‍റെ മുമ്പും വിവാഹജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അത് മറച്ചുവെക്കാനില്ലെന്നും പറഞ്ഞ താരം, ഇപ്പോൾ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കി.

2005ൽ വിശാൽ അഗർവാളുമായുള്ള ആദ്യ വിവാഹം 2010ൽ അവസാനിച്ചു. പിന്നീട് 2012ൽ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചെങ്കിലും 2016ൽ ആ ബന്ധവും വേർപിരിഞ്ഞു. ഇവർക്ക് ഒരു മകനുണ്ട്. തുടർന്ന് 2024 മെയ് മാസത്തിൽ ഛായാഗ്രാഹകൻ വിപിൻ പുതിയങ്കത്തെ വിവാഹം കഴിച്ചെങ്കിലും 2025 ഓഗസ്റ്റിൽ ഇവർ വേർപിരിഞ്ഞു. 2005ൽ മോഹൻലാലിനൊപ്പം അഭിനയിച്ച തന്മാത്രയിലൂടെ പ്രശസ്തയായ മീര, ഒരുവൻ, ഏകാന്തം, കുട്ടിമാമ, താക്കോൽ, പായക്കപ്പൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Related posts

Leave a Comment