മത്സരിക്കാന്‍ തയാര്‍! പാര്‍ട്ടി പറയുന്നിടത്തു മത്സരിക്കും; രമേശ് പിഷാരടിക്ക് ഏതു മണ്ഡലത്തില്‍നിന്ന് മത്സരിച്ചാലും; ജയിക്കും; നടന്‍ ധര്‍മജന്‍ പറയുന്നു…

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ടിക്കറ്റിൽ വൈപ്പിന്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ചു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.

ബാലുശേരി, വൈപ്പിന്‍ മണ്ഡലങ്ങള്‍ തനിക്ക് ഒരുപോലെ താത്‌പര്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വൈപ്പിന്‍ താന്‍ ജനിച്ചുവളര്‍ന്ന മണ്ഡലമാണ്.

അതുപോലെതന്നെ പ്രിയപ്പെട്ട മണ്ഡലമാണ് ബാലുശേരിയും. രണ്ടിടത്തും നിരവധി സുഹൃത്തുക്കളുണ്ട്.

പാര്‍ട്ടി പറയുന്നിടത്തു മത്സരിക്കും. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പോസ്റ്റര്‍ ഒട്ടിച്ചും അനൗണ്‍സ്‌മെന്‍റ് നടത്തിയുമൊക്കെയായിരുന്നു തുടക്കം. പാര്‍ട്ടിയുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

സിനിമാത്തിരക്കില്‍ ഇടക്കാലത്തു സജീവമാകാനായില്ല. മൃദുസമീപനമുള്ള പാർട്ടിയെന്ന നിലയിലാണ് കോണ്‍ഗ്രസിനോട് ആഭിമുഖ്യം. രമേശ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ പാര്‍ട്ടിയില്‍ സജീവമായിക്കഴിഞ്ഞു.

രമേശ് പിഷാരടിക്ക് ഏതു മണ്ഡലത്തില്‍നിന്ന് മത്സരിച്ചാലും ജയിക്കാന്‍ കഴിയും. ഇനിയും കൂടുതല്‍ കലാകാരന്മാര്‍ കോണ്‍ഗ്രസിലേക്കു വരും.

സലിം കുമാറിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണു കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment