മോഷണക്കേസ് പ്രതികളുടെ വാർത്ത ഫേസ് ബുക്കിൽ പങ്കുവച്ചു; വീട് കയറി ആക്രമിച്ച് പ്രതി


കാട്ടാക്കട: മോഷണക്കേസ് പ്രതികളുടെ വാർത്ത സാമൂഹ്യ മാധ്യമത്തിൽ പങ്ക് വച്ച അയൽവാസിയെ നിരവധി കേസിലെ പ്രതി വീട് കയറി ആക്രമിച്ചു.

മലയിൻകീഴ് അണപ്പാട് കുഴുമത്ത് അരുൺ നിവാസിൽ അരുൺ കുമാറി (38) നെയാണ് അയൽവാസിയും നിരവധി കേസിലെ പ്രതിയുമായ മലയിൻകീഴ് മണപ്പുറം വൃന്ദാവനത്തിൽ തക്കുടു എന്ന അഭിഷേക് ആക്രമിച്ചത്.

തലയിലും മുതുകിലും കൈയ്ക്കും വെട്ടേറ്റ അരുൺ കുമാറിനെ മലയിൻകീഴ് പോലീസ് എത്തിയാണ് ആശുപത്രിയിൽ ആക്കിയത്.

അരുൺ കുമാറിന്‍റെ വീട്ടിൽ ബഹളം കേട്ട് ഓടിയെത്തിയ പിടിച്ചു മാറ്റാൻ ശ്രമിച്ച അരുണിന്‍റെ സുഹൃത്ത് ശ്രീനാഥ് (42) നും തോളിൽ പരിക്കേറ്റു.

നിരവധി കേസുകളിൽ ഉൾപ്പെട്ട അഭിഷേകിനെ മാലപിടിച്ചുപറി കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്ത വാർത്ത പത്രങ്ങളിൽ വരുകയും ചെയ്തു. ഇത് അരുൺകുമാർ തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതേ തുടർന്ന് ജയിൽ നിന്ന് ഇറങ്ങിയ പ്രതി അരുണിനെ വകവരുത്തുമെന്ന് ഭീഷണിപെടുത്തിയിരുന്നു. മൂന്ന് മാസം മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി കഴിഞ്ഞ ദിവസം രാത്രി അരുണിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് വെട്ടുകയായിരുന്നു.

ഇരുവരും ഗുരുതര പരിക്കോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.മലയിൻകീഴ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിഷേക് ഒളിവിലാണ്.

Related posts

Leave a Comment