മകന്റെ മൃതദേഹം എട്ടുവര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ച് ഒരമ്മ, ദുര്‍ഗന്ധം വമിച്ച മൃതദേഹം കണ്ടെത്താനിടയാക്കിയത് വീഴ്ച്ച!

misssരോഗം ബാധിച്ചു മരിച്ച മകന്റെ ശവശരീരം എട്ടുവര്‍ഷത്തോളം കിടപ്പുമുറിയില്‍ സൂക്ഷിച്ച ഒരമ്മ. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. എട്ടുവര്‍ഷം മുമ്പ് അസുഖം ബാധിച്ചായിരുന്നു ഇവരുടെ 50 വയസുള്ള മകന്‍ മരണമടഞ്ഞത്. മകനോട് അഗാധമായ സ്‌നേഹമുണ്ടായിരുന്ന അവര്‍ വിവരം ബന്ധുക്കളെയോ അയല്‍ക്കാരെയോ അറിയിച്ചില്ല.

മറ്റുള്ളവരുമായി ഒരു അടുപ്പവും പുലര്‍ത്തിയതുമില്ല. ഒരിക്കല്‍ കുളിമുറയില്‍ വീണതോടെ ബന്ധുവായ ഒരാളെ വിളിച്ചുവരുത്തേണ്ടിവന്നു അവര്‍ക്ക്. വൃദ്ധയെ ആശുപത്രിയിലാക്കി ബന്ധു വീട്ടില്‍ തിരിച്ചെത്തി. കിടപ്പുമുറിയില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് എല്ലും തലയോട്ടികളും കണ്ടെത്തിയത്.

കഴിഞ്ഞ 20 വര്‍ഷമായി വൃദ്ധയുടെ മകനെ ബന്ധുക്കളാരും കണ്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സാദാ മരണമായിരുന്നോ അതോ കൊലപാതകമായിരുന്നോ ഇയാളുടേതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related posts