39കാരിയും കാമുകനും കുടുങ്ങിയത് മകള്‍ എവിടെയെന്ന ചോദ്യത്തില്‍ ! കാരാന്തല സ്വദേശിനിയുടെ 16കാരിയായ മകളുടെ മരണവുമായി പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

നെടുമങ്ങാട്: രണ്ടാഴ്ച മുമ്പ് നെടുമങ്ങാട് കരിപ്പൂരു കരിപ്പൂരു നിന്നും കാണാതായ പെണ്‍കുട്ടിയുടെ ജഡം മാതാവിന്റെ സുഹൃത്തിന്റെ വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തി. കാരാന്തല ആര്‍.സി പള്ളിക്ക് സമീപത്തുള്ള  വീട്ടിലെ കിണറ്റില്‍ നിന്നുമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അമ്മയേയും കാമുകനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

കാരാന്തല കുരിശടിയില്‍ മഞ്ജു(39)കാമുകന്‍ ഇടമല സ്വദേശി അനീഷ്(32) എന്നിവരാണ് പിടിയിലായത്. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ നിന്നുമായിരുന്നു ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച്ച ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വാടകവീട്ടില്‍ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്നു കാട്ടി അമ്മൂമ്മ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

നേരത്ത് കരിപ്പൂരില്‍ താമസിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ നെടുമങ്ങാട് പറണ്ടോട് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. കരിപ്പൂര്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ചവിജയം നേടിയ മിടുക്കിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് നല്‍കിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടര്‍ന്ന് പൊലീസ് വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി കൊല്ലപ്പെട്ട വിവരമറിയുന്നത്. അനീഷ് പെയിന്റിങ് തൊഴിലാളിയാണ്. മഞ്ജു ഭര്‍ത്താവുമായി ഏറെ നാളായി തെറ്റിപ്പിരിഞ്ഞ് കഴിയുകയാണെന്നാണ് വിവരം.

Related posts