വളര്‍ത്തുമൃഗങ്ങൾക്ക് ചികിത്സ യഥാസമയം ലഭിക്കുന്നില്ല; നെടുങ്കണ്ടം മൃഗാശുപത്രിക്കെതിരെ വ്യാപക പരാതി

നെടുങ്കണ്ടം: നെടുങ്കണ്ടം മൃഗാശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നും രാത്രികാല സേവനം ലഭ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ആശുപത്രിയില്‍ നിലവില്‍ ഒരു ഡോക്ടറും മൂന്ന് ജീവനക്കാരും മാത്രമാണ് ഉള്ളത്.

ഈ ഡോക്ടര്‍ അവധിയായാല്‍ വളര്‍ത്തു മൃഗങ്ങളെയുംകൊണ്ട് ചികിത്സതേടി എത്തുന്നവര്‍ക്ക് തിരികെപ്പോയി മറ്റൊരു ദിവസം വീണ്ടും മൃഗങ്ങളെ കൊണ്ടുവരേണ്ടതായിവരുന്നു. കന്നുകാലികള്‍, വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍ തുടങ്ങിയവയ്ക്ക് ചികിത്സതേടി വിവിധ പഞ്ചായത്തുകളില്‍നിന്നായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

ഡോക്ടറും ജീവനക്കാരും പരമാവധി സേവനം നല്‍കുന്നുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പലപ്പോഴും ചികിത്സ ലഭിക്കാന്‍ വലിയ താമസം ഉണ്ടാക്കുന്നുണ്ട്. കൂടാതെ രാത്രികാലങ്ങളിലുണ്ടാവുന്ന അടിയന്തര ചികിത്സകള്‍ക്ക് സൗകര്യമില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലുള്ള വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് നെടുങ്കണ്ടത്തെ മൃഗാശുപത്രിയെയാണ്. ഉടുമ്പന്‍ചോല താലൂക്കിന്‍റെ ആസ്ഥാനമായ നെടുങ്കണ്ടത്തെ മൃഗാശുപത്രിയില്‍ ചുരുങ്ങിയത് രണ്ടു ഡോക്ടര്‍മാരുടെയും ആറു ജീവനക്കാരുടെയും സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Related posts

Leave a Comment