നെയ്മറും സൗദിയിലേക്ക്; ട്രാന്‍സ്ഫര്‍ തുക 160 ദശലക്ഷം യൂറോ

പാരിസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. പിഎസ്ജിമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിച്ചാണ് നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുന്നത്.

2017ല്‍ 243 മില്യണ്‍ ഡോളര്‍ റിക്കാര്‍ഡ് തുകയ്ക്കാണ് ബാഴ്സലോണയില്‍ നിന്നും സൂപ്പര്‍ താരം പിഎസ്ജിയിലേക്ക് എത്തിയത്.

നെയ്മര്‍ പിഎസ്ജി വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരുന്നത്.

യുവേഫ ചാംപ്യന്‍സ് ലീഗ് മുന്‍ ജേതാക്കളായ ചെല്‍സിയും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു. അതിനിടെ പഴയ തട്ടകമായ എഫ്‌സി ബാഴ്‌സലോണയിലേക്ക് തിരികെ പോകാനാണ് നെയ്മര്‍ ആഗ്രഹിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടു കൂടിയാണ് സൗദി ക്ലബുകളിലേക്ക് താരങ്ങള്‍ എത്തിത്തുടങ്ങിയത്. ജനുവരിയില്‍ ആണ് റൊണാള്‍ഡോയെ റിക്കാര്‍ഡ് തുകയ്ക്ക് സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസര്‍ സ്വന്തമാക്കിയത്.

പിന്നാലെ കരീം ബെന്‍സെമ, സാദിയോ മാനെ, എന്‍ഗോളോ കാന്‍റെ തുടങ്ങി വമ്പന്‍ താരങ്ങളുള്‍പ്പടെ പലരും സൗദി ക്ലബുകളിലേക്ക് എത്തി.

Related posts

Leave a Comment