ഇനി ഞങ്ങൾ നല്ല കുട്ടികളാ… അധ്യാപകന്‍റെ ചലഞ്ച് ഏറ്റെടുത്ത് വിദ്യാർഥികൾ; ഫോണും പഞ്ചസാരയും ഒഴിവാക്കി

മട്ടന്നൂർ: അധ്യാപകൻ നൽകിയ ഒറ്റ ചലഞ്ചിലൂടെ മൊബൈൽ ഫോൺ, ടിവി, പഞ്ചസാര, ബേക്കറി സാധനങ്ങൾ, ചായ തുടങ്ങിയവയോട് നോ പറഞ്ഞിരിക്കുകയാണ് ഒന്നാം ക്ലാസിലെ വിദ്യാർഥികൾ. എടയന്നൂർ തെരൂർ മാപ്പിള എൽപി സ്കൂൾ അധ്യാപകൻ എസ്.എം. റിഷാദാണ് നവംബർ മുതൽ ചലഞ്ച് പ്രഖ്യാപിച്ചത്.

ഒന്നാം ക്ലാസിലെ അധ്യാപകരായ ടി.കെ. ഷാനിഫ, പി. സുമയ എന്നിവരും അധ്യാപകനൊപ്പമുണ്ട്. പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് പിടിഎയിൽ മൊബൈൽ സംബന്ധമായ പരാതികൾ രക്ഷിതാക്കൾ പറഞ്ഞതോടെയാണ് ചലഞ്ചിനെ കുറിച്ച് ചിന്തിച്ചത്. ഒരാഴ്ചക്കാലത്തേക്കായിരുന്നു തുടക്കം. ചലഞ്ച് കൃത്യമായി പിന്തുടരുന്നവർക്ക് സമ്മാനങ്ങൾ നൽകി.

ഇതോടെ കൂടുതൽ പേർ ചലഞ്ചിന്‍റെ ഭാഗമായി മാറി. ക്ലാസ്തലത്തിൽ ലിസ്റ്റ് തയാറാക്കി കുട്ടികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ട് കൃത്യമായ പരിശോധന നടത്തിയാണ് ചലഞ്ച് മുന്നോട്ട് പോകുന്നത്. ചലഞ്ച് മറ്റു ക്ലാസുകളിലേക്ക് കൂടി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്ന് മുഖ്യാധ്യാപകൻ പി.വി. സഹീർ പറഞ്ഞു.

Related posts

Leave a Comment