ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോസ്റ്റര്‍: പ്രതി മാനസിക ന്യൂനതയുള്ളയാളെന്ന് പോലീസ്; എല്‍ഡിഎഫിന് പങ്കില്ലെന്ന് മന്ത്രി വാസവന്‍

പുതുപ്പള്ളി: പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് മധ്യമേഖല ജാഥ പോസ്റ്റര്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി മാനസിക ന്യൂനതയുള്ളയാളാണെന്ന് സൂചന ലഭിച്ചതായി പോലീസ്. സംഭവം വിവാദമായതോടെ സിപിഎം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാനസിക ന്യൂനതയുള്ളയാളാണ് പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഈ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണു വിവാദമായത്.

ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്ന പ്രവൃത്തി തള്ളിപ്പറയാന്‍ ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണിയും എല്‍ഡിഎഫ് നേതൃത്വവും തയാറാകണമെന്നും നാട്ടകം സുരേഷ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പങ്കില്ലെന്നു കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സംഭവമാണെന്നും പ്രദേശത്തു ചുറ്റിത്തിരിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഇതിനു പിന്നിലെന്നും പോലീസ് പിന്നീട് വ്യക്തമാക്കി.

എല്‍ഡിഎഫിന് പങ്കില്ലെന്ന് മന്ത്രി വാസവന്‍
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോസ്റ്റര്‍ പതിപ്പിച്ചത് എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍. ആരാണെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് പുതുപ്പള്ളിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മാനസിക ന്യൂനതയുള്ളയാളാണോയെന്ന് അന്വേഷിക്കട്ടെ. മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ വീടിനു കല്ലെറിഞ്ഞത് ഇടതുപക്ഷമാണെന്ന് പ്രചരിപ്പിച്ചു. അന്വേഷിച്ച് കണ്ടെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പങ്ക് വ്യക്തമായിരുന്നു.

Related posts

Leave a Comment