പീച്ചിഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പുത്തൂർ മേഖലയിൽ വെള്ളപ്പൊക്കം; ജനങ്ങളെ  ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുന്നു

കുട്ടനെല്ലൂർ: പുത്തൂർ, മൂർക്കനിക്കര, പൊന്നൂക്കര, കാലടി, മരത്താക്കര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. പീച്ചിയിൽ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായതോടെ ഈ ഭാഗങ്ങളിലുള്ള ജനങ്ങളെ കുട്ടനെല്ലൂരിലേക്ക മാറ്റുന്നു. കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജ്, കുട്ടനെല്ലൂർ സഹകരണബാങ്ക് ഓഡിറ്റോറിയം, പടവരാട് ബേസിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റും.

കാലടി മുതൽ പുത്തൂർ പള്ളിവരെ വെള്ളം നിറഞ്ഞു കിടക്കുകയാണ്. പീച്ചി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ തുറന്നതുകൊണ്ടാണ് വെള്ളം കയറിയത്.

Related posts