അവനെ വേണ്ട്രാ..! മെഡിക്കൽ കോളജ് പീഡനശ്രമം: അന്വേഷണസംഘം 30ന് എത്തും; ഡോക്ടറെ വേണ്ടെന്ന് വിദ്യാർഥികൾ

peedanamമുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംബിബിഎസ് വിദ്യാഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആരോപണവിധേയനായ ഡോക്ടർക്കതിരെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ച സംഘം തിങ്കളാഴ്ച എത്തും. ആരോഗ്യ വിദ്യാഭ്യസ വകുപ്പ് ഡയറകടറുടെ ഉത്തരവു പ്രകാരമാണ് വകുപ്പുതല അന്വേഷണത്തിന് പ്രത്യേക സംഘമെത്തുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധവി ഡോ. പ്രസന്നൻ, കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികല, കോഴിക്കോട് മെഡിക്കൽ കോളജ് മൈക്രാ ബയോളജി വിഭാഗം മേധാവി ഡോ.ശാരദ എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. രണ്ട് ആഴ്ചയ്ക്കകം റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യസ വകുപ്പിന് സമർപ്പിക്കണം.

ചൊവ്വാഴ്ച്ചയാണ് ഓപ്പറേഷൻ തിയേറ്ററിൽവച്ച് ജനറൽ സർജറി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രഫസർ ഡോ.ഹബീബ് മുഹമ്മദ് എംബിബിഎസ് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത്. സംഭവശേഷം കാന്പസിൽ നിന്നും രക്ഷപ്പെട്ട ഡോകടർ വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ പോലീസ് അറസറ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കു കോടതി ജാമ്യം നൽകിയിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കെത്തിയപ്പോൾ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പും നടത്തിയിരുന്നു. സ്ഥലത്തെയെത്തിയ പ്രിൻസിപ്പൽ വിദ്യാർഥികളുമായി ചർച്ച നടത്തുകയും ഡോക്ടറെ സസ്പെന്‍റു ചെയ്ത ഓർഡറിന്‍റെ പകർപ്പ് വിദ്യാർഥി പ്രതിനിധികൾക്ക് നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തിവെക്കുകയുമായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീയുടെ ചിത്രം പകർത്തിയ കേസിൽ വകുപ്പുതല ശിക്ഷനടപടിയുടെ ഭാഗമായാണ് ഒരു വർഷം മുന്പ് ഡോ.ഹബീബ് മുഹമ്മദ് തൃശൂർ മെഡിക്കൽ കോളജിലെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് പീഡനപരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ കോഴിക്കോട് കേസിൽ പോലീസ് കേസെടുക്കുകയും ചാർജ് ഷീറ്റ് നൽകുകയും ചെയ്തിട്ടും ഒരു തുടർനടപടിയും ഉണ്ടായിരുന്നില്ല.

അതേസമയം ഡോ.ഹബീബ് മുഹമ്മദിനെ തൃശൂർ മെഡിക്കൽ കോളജ് കോന്പൗണ്ടിൽ കാലുകുത്തിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. സസ്പെൻഷൻ കാലാവധി കഴിഞ്ഞാലും ഡോ.ഹബീബ് മുഹമ്മദിനെ മടക്കിയെടുക്കരുതെന്നും ഒരു കാരണവശാലും തിരിച്ചുവിളിക്കരുതെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രിൻസിപ്പലിന്‍റെ ഓഫീസിനു മുന്നിൽ പഠിപ്പു മുടക്കി സമരം നടത്തി. ഇന്ന് അടിയന്തിര പിടിഎ കമ്മിറ്റി യോഗവും വകുപ്പുതല മേധാവികളുടേയും ഉദ്യോഗസ്ഥരുടെയും യോഗവും പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിൽ ചേരുന്നുണ്ട്.

Related posts