കുരുമുളക് ഉത്പാദനം ഇടിഞ്ഞു; വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് പ്രയോജനമില്ല


ഉപ്പുതറ: കുരുമുളക് സീസണെത്തിയിട്ടും ഉത്പാദനം കുറഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം നാലിലൊന്നു പോലുമില്ലാത്ത സാഹചര്യമാണ്. എന്നാല്‍ സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. നിലവില്‍ കിലോയ്ക്ക് 680-700 രൂപ വരെ വില ലഭിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനമാണ് ഉത്പാദനം കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴയാണ് ഉത്പാദനം കുറയാന്‍ പ്രധാന കാരണം. ഉത്പാദനക്കുറവിനൊപ്പം രോഗബാധയും കൂടിയായതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം തിരികളില്‍ കുരുമുളക് മണികള്‍ പിടിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഒരു തിരിയില്‍ രണ്ടും മൂന്നും മണികള്‍ മാത്രമാണ് പിടിച്ചത്.

ഉള്ളതിന് വേണ്ടത്ര തൂക്കവും ഇല്ല. പിടിച്ച തിരികളില്‍ ചിലത് കാലാവസ്ഥാ വ്യതിയാനം മൂലം കൊഴിഞ്ഞു പോയതും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് കുരുമുളക് വിളവെടുക്കുന്നത്. ഉത്പാദനക്കുറവുമൂലം തൊഴിലാളികളെ ഒഴിവാക്കി കര്‍ഷകര്‍ നേരിട്ടാണ് വിളവെടുപ്പ് നടത്തുന്നത്.

ഉത്പാദനക്കുറവിനു പിന്നാലെ ചെടികളിലുണ്ടാകുന്ന രോഗബാധ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കുരുമുളകുചെടികളില്‍ ആദ്യം മഞ്ഞളിപ്പുണ്ടാവുകയും തുടര്‍ന്ന് ദ്രുതവാട്ടംമൂലം ചെടികള്‍ നശിക്കുകയുമാണ്. ഇതിനെ പ്രതിരോധിക്കാനും കഴിയുന്നില്ല. ഉത്പാദനക്കുറവ്, വളം, കീടനാശിനികളുടെ വിലവര്‍ധന, തൊഴിലാളിക്ഷാമം, കൂലിവര്‍ധന എന്നിവമൂലം കര്‍ഷകര്‍ നട്ടംതിരിയുന്നതിനിടെയാണ് ഇത്തണത്തെ ഉത്പാദനക്കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

Related posts

Leave a Comment