പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; പോക്സോ കേസിൽ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ


പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ് വീട്ടിൽ സുജിതാ(24)ണ് പെരുനാട് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽനിന്നും പെൺകുട്ടിയെ കാണാതായിരുന്നു. സ്കൂളിലേക്ക് പോയ കുട്ടിയെ സുജിത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

തട്ടിക്കൊണ്ടുപോകലിനും ബലാൽസംഗത്തിനും പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഇൻസ്‌പെക്ടർ യു. രാജിവ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ്ഐ റെജി തോമസ്, എഎസ്ഐ അച്ചൻകുഞ്ഞ്, എസ്‌സിപിഒമാരായ സുഷമ കൊച്ചുമ്മൻ, ആശ ഗോപാലകൃഷ്ണൻ, നെൽസൻ, അജിത്, സിപിഒമാരായ ശരത്, വിഷ്ണു, വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

Leave a Comment