പോക്‌സോ കേസില്‍ ജാമ്യം നിൽക്കാനെത്തിയത് സിഐ; വാർത്ത ചോർന്നു, സിഐയ്ക്കെതിരെ വകുപ്പ് തല അന്വേഷണം

പത്തനംതിട്ട: പോക്‌സോ കേസ് കുറ്റാരോപിതന് ജാമ്യക്കാരനായി എത്തിയ സിഐ പുലിവാലെന്നുകണ്ട് തലയൂരിയെങ്കിലും വകുപ്പുതല അന്വേഷണം നേരിടണം. പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് ജാമ്യം നിന്നത്.

13കാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ കിളിക്കൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കു വേണ്ടിയാണ് സുനില്‍ കൃഷ്ണന്‍ ജാമ്യം നിന്നത്. ഇരുവരും അയല്‍വാസികളാണ്.

പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് ശങ്കരന്‍കുട്ടിയെ അറസ്റ്റ്് ചെയ്തത്. അറസ്റ്റിലായതിനു ശേഷം 40 ദിവസത്തോളം ജയിലിലായിരുന്ന ശങ്കരന്‍കുട്ടിക്കായി കഴിഞ്ഞമാസം 30നാണ് സിഐ അടക്കം രണ്ടുപേര്‍ ജാമ്യത്തിനായി കോടതിയില്‍ ഹാജരായത്.

പിന്നാലെ വിവരം ചോര്‍ന്നതോടെ സുനില്‍ കൃഷ്ണന്‍ ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞു. തുടര്‍ന്ന് മറ്റൊരാള്‍ ജാമ്യം നിന്നു. ഇക്കാര്യം സ്പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related posts

Leave a Comment