ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയധികം സുരക്ഷിതരാണ് ! മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രിയാമണി…

നടി പ്രിയമണിയും മുസ്തഫ രാജും തമ്മില്‍ നടന്ന വിവാഹം അസാധുവാണെന്നു പറഞ്ഞ് മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

മുസ്തഫ തന്നില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നായിരുന്നു ആയിഷയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി.

മുസ്തഫയും താനും തമ്മിലുള്ള ബന്ധം സുരക്ഷിതമാണെന്നും എപ്പോഴും തങ്ങള്‍ പരസ്പരം സംസാരിക്കുമെന്നും പ്രിയ ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പ്രിയാമണിയുടെ വാക്കുകള്‍ ഇങ്ങനെ…’ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്.

എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്. എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവുമതേ ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍ അയക്കും. ഷൂട്ടിങ്ങ് തിരക്കുകള്‍ ഒഴിയുമ്പോള്‍ ഞാനും.

ബന്ധങ്ങളില്‍ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരാള്‍ ക്ഷീണിതനാണെങ്കില്‍ അയാളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞങ്ങള്‍ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങള്‍ ഒരു ദിനചര്യയാക്കി മാറ്റുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോല്‍..’ പ്രിയ പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് മുസ്തഫയും താനും വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആരോപിച്ച് ആയിഷ രംഗത്തെത്തിയത്.

വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ച്‌ലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു.

മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയ്ക്ക് ഒപ്പമാണ്. മുസ്തഫക്കെതിരെ ഗാര്‍ഹിക പീഡന പരാതിയും ആയിഷ നല്‍കിയിട്ടുണ്ട്.

തനിക്കെതിരേയുള്ള ഗാര്‍ഹിക പീഡന ആരോപണം വ്യാജമാണെന്നും താന്‍ കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും ദേശീയ മാധ്യമത്തോട് മുസ്തഫ പറഞ്ഞു.

2017-ലാണ് മുസ്തഫയും പ്രിയാമണിയും തമ്മിലുള്ളവിവാഹം നടന്നത്. ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്.

Related posts

Leave a Comment