മാവേലിക്കരയിലെ ക്യാമറയിൽ പതിഞ്ഞതു പുലി?പട്ടിയേക്കാൾ വലിപ്പം, മിന്നൽ വേഗത്തിൽ പോയത് മതിൽ ചാടിക്കടന്ന് ;ആശങ്കയിൽ ജനം


മാവേലിക്കര: തട്ടാരന്പലത്തിന് സമീപം പുതുശേരിയന്പലത്തിലെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ.

ഞായറാഴ്ച രാത്രി 8.20 ഓടെ വീട്ടിലെ അടുക്കള വാതിൽപ്പടിയിൽ ഇരിക്കുന്പോൾ പുരയിടത്തിലൂടെ എന്തോ കുതിച്ചു ചാടിപ്പോകുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിന്‍റെ ചാട്ടംകണ്ടപ്പോൾ പുലിയാണെന്ന സംശയം വീട്ടുകാർക്ക് ഉണ്ടായി.

ഇതിനെ തുടർന്ന് വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോളാണ് പുലിയെന്ന് സംശയിക്കത്തക്ക ജീവിയെന്ന് വ്യക്തമാകുന്നത്. ദൂരെനിന്ന് ഓടിവന്ന് മതിലിലൂടെ കുതിച്ചു പോകുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്.

ജീവിക്ക് പട്ടിയേക്കാൾ വലിപ്പം തോന്നിക്കുന്നുണ്ട്. രാത്രിയായതിനാൽ ദൃശ്യം കൂടുതൽ വ്യക്തവുമല്ല. സംഭവം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇതിനെ കണ്ടാൽ വിവരം അറിയിക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞതായി വീട്ടുടമസ്ഥൻ അറിയിച്ചു.

Related posts

Leave a Comment