ഇങ്ങനെയാകാൻ കുറേ കഷ്ടപ്പെട്ടു ! ജീവിതകാലം മുഴുവൻ നേടാനും നഷ്ടപ്പെടുത്താനുമായുള്ള പോരാട്ടത്തിലായിരുന്നു; പുതിയ വിശേഷം പങ്കുവച്ച് റായ് ലക്ഷ്മി

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റായ് ലക്ഷ്മി. മലയാളത്തിൽ നിന്നും ഇതരഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡ് സിനിമയിലും സജീവമാണ്. ഇപ്പോഴിതാ ട്വിറ്ററിലൂടെയാണ് താരം തന്‍റെ പുതിയ വിശേഷം പങ്കുവച്ച് എത്തിയിട്ടുള്ളത്. കൂടുതൽ മെലിഞ്ഞ് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. നീല നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് നിൽക്കുന്ന ചിത്രവും റായ് ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

സിനിമയ്ക്ക് വേണ്ടിയും അല്ലാതെയുമൊക്കെയായി മേക്കോവർ നടത്താറുണ്ട് താരങ്ങൾ. നിമിഷനേരം കൊണ്ടാണ് മേക്കോവറുമായി ബന്ധപ്പെട്ട വിശേഷങ്ങൾ വൈറലാവുന്നത്. പല താരങ്ങളും ഇതേക്കുറിച്ച് വ്യക്തമാക്കാറുണ്ട്. പുതിയ രൂപം തനിക്ക് നൽകുന്ന ആത്മവിശ്വാസത്തെക്കുറിച്ചും പുതിയൊരാളായി മാറിയത് പോലെയാണ് തനിക്ക് തോന്നുന്നതെന്നുമൊക്കെയായിരുന്നു റായ് ലക്ഷ്മി കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മേക്കോവർ വിശേഷങ്ങളെക്കുറിച്ച് താരം വാചാലയായത്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രത്തിന് ലൈക്കും കമന്‍റുമായി എത്തിയിട്ടുള്ളത്.

ഈ രൂപത്തിലേക്ക് മാറുന്നതിനായി താൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെന്നും താരം പറയുന്നു. പഴയ രൂപത്തിലുള്ള തന്നെ ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവൻ നേടാനും നഷ്ടപ്പെടുത്താനുമായുള്ള പോരാട്ടത്തിലായിരുന്നു താൻ. ഇപ്പോൾ പുതിയ വ്യക്തിയായത് പോലെയാണ് തോന്നുന്നതെന്നും ഇപ്പോൾ സംഭവിച്ച മാറ്റത്തെ താനിഷ്ടപ്പെടുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

ആരാധകർ മാത്രമല്ല താരങ്ങളും റായ് ലക്ഷ്മിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫിറ്റ് ആയിരിക്കുക എന്ന് വെച്ചാൽ ശാരീരികമായി മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കാനായതിൽ തനിക്ക് സന്തോഷമുണ്ട്. നിങ്ങളിൽ വിശ്വസിച്ചാൽ എന്തും നേടിയെടുക്കാനാവുമെന്നും താരം കുറിച്ചിട്ടുണ്ട്. തന്‍റെ ജീവിതത്തിലെ വിജയത്തിന്‍റെ ഈ രഹസ്യം കൂടി താരം പങ്കുവച്ചിട്ടുണ്ട്.

Related posts