ആറുവയസുകാരിയായ മകളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്തുകൊന്നു; പത്ത് വർഷം മുമ്പ് ഭർത്താവിനെയും മകളെയേയും ഉപേക്ഷിച്ച് രാജയോടൊപ്പം താമസിച്ചു വരുകയായിരുന്ന രാജലക്ഷ്മിക്കാണ് ദാരുണ അന്ത്യം

പീരുമേട്: ഇടുക്കിയിൽ ആറുവയസുകാരിയായ മകളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിൽ. ഭർത്താവ് ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജ (36) യാണ് അറസ്റ്റിലായത്.

പുലർച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പോലീസ് പിടികൂടുകയായിരുന്നു.ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്.

10 വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച രാജലക്ഷ്മി രാജയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു.സംശയമാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു.

ദിവസങ്ങളായി ഇരുവരും തമ്മിൽ കലഹത്തിലായിരുന്നു. ഇവർക്ക് ആറു വയസുള്ള പെണ്‍കുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

സംഭവശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related posts

Leave a Comment