അതിരാവിലെ തുടങ്ങുന്ന സംസാരം രണ്ടര മണിക്കൂറൊക്കെ നീളാന്‍ തുടങ്ങിയതോടെ ചേച്ചി ശ്രദ്ധിച്ചു ! പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞ് രസ്‌ന പവിത്രന്‍…

ചുരുങ്ങിയ കാലയളവു കൊണ്ട് ഒരുപിടി നല്ലവേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് രസ്‌ന പവിത്രന്‍.

പൃഥ്വിരാജിന്റെ സഹോദരിയായി ഊഴം എന്ന ചിത്രത്തിലും ദുല്‍ഖറിന്റെ അനുജത്തിയായി ജോമോന്റെ സുവിശേഷങ്ങളിലും തിളങ്ങിയ വളരെ പെട്ടെന്ന തന്നെ ആരാധകരുടെയും പ്രയങ്കരിയായി മാറി.

ഇടക്കാലത്ത് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും താരം സജീവമായിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെയുമൊക്കെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രസ്‌നയുടെ വിവാഹം. എയര്‍ ഏഷ്യയിലെ ഉദ്യോഗസ്ഥനായ ഡാലിന്‍ സുകുമാരനാണ് രസ്‌നയുടെ ഭര്‍ത്താവ്.

വിവാഹ ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് രസ്‌ന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍.

രസ്‌ന പവിത്രന്റെ വാക്കുകള്‍ ഇങ്ങനെ…

ഡാലിന്‍ എന്റെ ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു. ഫേസ്ബുക്കില്‍ ഞാനത്ര ആക്ടീവൊന്നുമായിരുന്നില്ല. ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യാന്‍ തുടങ്ങുന്ന സമയത്താണ് ഞാനിട്ട ഒരു ഫോട്ടോയ്ക്ക് ഡാലിന്‍ കമന്റ് ചെയ്തത്. ഞാനാ കമന്റിന് മറുപടി നല്‍കി അങ്ങനെ ചാറ്റിംഗ് തുടങ്ങി.

പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറി നന്നായി സംസാരിക്കുന്നയാളാണ് ഡാലിന്‍. ചാറ്റ് ചെയ്യുമ്പോള്‍ തോന്നിയ പോസിറ്റീവ്‌നെസ് തന്നെ ഡാലിനോട് സംസാരിക്കുമ്പോഴും എനിക്ക് തോന്നി.

ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാത്ത മിതഭാഷിയായ ഒരാള്‍. എന്നാല്‍ തമാശകള്‍ പറഞ്ഞ് എന്നെ ചിരിപ്പിക്കുകയും ചെയ്യും. ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് സിനിമയും കടന്നുവരുമായിരുന്നു.

ഞാന്‍ സുരേഷ് ഗോപിയുടെ വലിയ ഫാനാണ്. ഡാലിനുമതേ. മണിച്ചിത്രത്താഴിലെ ഗംഗേ എന്ന സുരേഷ് ഗോപി ഡയലോഗൊക്കെ ഞാന്‍ അനുകരിക്കുമായിരുന്നു.

ഡാലിനും സുരേഷ് ഗോപി ഡയലോഗുകള്‍ അനുകരിച്ച് എന്നെ ചിരിപ്പിക്കുമായിരുന്നു. രാവിലെ ആറ് മണിക്കൊക്കെ ഞങ്ങളുടെ ഫോണ്‍ വിളി തുടങ്ങുമായിരുന്നു.

സംസാരം ചിലപ്പോള്‍ രണ്ട് രണ്ടര മണിക്കൂറൊക്കെ നീളും. അങ്ങനെ ചേച്ചി ശ്രദ്ധിച്ചു നിത്യയെന്നാണ് ചേച്ചിയുടെ പേര്.

ചേച്ചിക്ക് സംശയം തോന്നിയപ്പോള്‍ ഞാന്‍ ഒരുദിവസം ചേച്ചിക്ക് ഫോണ്‍ കൊടുത്തു. ചേച്ചിയും ഡാലിനുമായി സംസാരിച്ചു. ഡാലിന് അന്ന് ഹൈദരാബാദിലായിരുന്നു ജോലി.

ഞാന്‍ കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഡാലിന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ ട്രെയിന്‍ എറണാകുളത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഡാലിനുണ്ടായിരുന്നു.

അത് എനിക്കൊരു സര്‍പ്രൈസായിരുന്നു. അന്നാണ് ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടത്. വളരെ ഫോര്‍മലായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച.

ഡാലിന് അല്പം മസില് പിടുത്തമൊക്കെ ഉണ്ടായിരുന്നു. പരസ്പരം പഞ്ചാര വര്‍ത്തമാനമൊന്നും പറയാത്ത ഒരു മെച്വേഡ് പ്രണയമായിരുന്നു ഞങ്ങളുടേതെന്നും താരം പറുന്നു.

അതേ സമയം ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു…

ഒരു തീം ഷൂട്ട് ചെയ്യാനായിരുന്നു പ്ലാന്‍. ബാത്ത് ടബില്‍ വച്ചുള്ള ആ ഷൂട്ടില്‍ മൂടിപ്പൊതിഞ്ഞ വേഷം ധരിക്കാന്‍ പറ്റില്ലല്ലോ അനിയത്തിക്കുട്ടിയെന്ന ഇമേജും എന്നെ അങ്ങനെ മോഡേണ്‍ വേഷത്തില്‍ കണ്ടിട്ടില്ലാത്തതും കൊണ്ടായിരിക്കാം പലര്‍ക്കും അതിശയം തോന്നിയത്.

എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആള്‍ക്കാരല്ലേ. സിനിമയില്‍ നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ചെയ്യാം. ഗ്ലാാമറിന് വേണ്ടി ഗ്ലാമര്‍ ചെയ്യാന്‍ എന്തായാലും തയ്യാറല്ല.

കല്യാണം കഴിഞ്ഞിട്ട് കഴിഞ്ഞ മാസം ഒരുവര്‍ഷമായി. കല്യാണം കഴിച്ച സമയത്തും സിനിമയില്‍ തുടരണമെന്നുതന്നെയായിരുന്നു ആഗ്രഹം. ഇപ്പോഴും സിനിമ തന്നെയാണ് എന്റെ ഫോക്കസെന്നും താരം പറയുന്നു.

Related posts

Leave a Comment