പെട്ടിക്കൽ-ഷോളയൂർ  ഇടിഞ്ഞ റോഡിലൂടെയുള്ള വാഹനഗതാഗതം ഭീതിപരത്തുന്നതായി വാഹനയാത്രക്കാർ

അഗളി: പെട്ടിക്കൽ-ഷോളയൂർ റോഡിൽ വയലൂരിലെ വാഹനയാത്ര അപകടഭീഷണിയിൽ. ചിറ്റൂർ-ഗൂളിക്കടവ് ഭാഗത്തുനിന്ന് ഷോളയൂരിലേക്ക് എത്താനുള്ള എളുപ്പമാർഗമാണിത്. വയലൂരിനടുത്ത് മെയിൻ റോഡ് ഒരുവശം കലുങ്ക് സഹിതം ഗർത്തത്തിലേക്ക് കാലവർഷക്കെടുതിയിൽ ഇടിഞ്ഞുപോയി.

റോഡിന്‍റെ ഉള്ളിലേക്കു പകുതിയിലധികം മണ്ണും ഒലിച്ചുപോയി. നാല്പതടിയോളം നീളത്തിൽ തകർച്ചയുണ്ടായി. റോഡിന്‍റെ ശേഷിക്കുന്ന ഭാഗം ഏതുനിമിഷവും നിരങ്ങിനീങ്ങാവുന്ന നിലയാണ്. ഇടിഞ്ഞുപോയ ഭാഗം മരക്കന്പുകൾ വെട്ടിയിട്ടും റിബണ്‍ വലിച്ചുകെട്ടിയും അപകട സൂചന നല്കിയിട്ടുണ്ട്. എന്നാൽ റോഡിന്‍റെ ശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലാണെന്നു പ്രദേശവാസികൾ പറഞ്ഞു.

സർക്കാർ സ്കൂളിന്‍റെയും സ്വകാര്യ സ്കൂളിന്‍റയും ബസുകൾ കഐസ് ആർടിസി, സ്വകാര്യബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. തത്സ്ഥിതി തുടരുകയും മഴയുണ്ടാകുകയും ചെയ്താൽ അപകടം ഏതുനിമിഷവുമുണ്ടാകുമെന്ന് നിശ്ചയമെന്ന് നാട്ടുകാർ പറഞ്ഞു.പിഡബ്ലിയുഡി, പോലീസ് വിഭാഗം സ്ഥലത്തെത്തി അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts