കുറ്റൂരിൽ പൂട്ടിയിട്ട വീട്ടിൽ 62 പവന്‍റെ കവര്‍ച്ച: അന്വേഷണം ഊര്‍ജിതം

പെരിങ്ങോം: കുറ്റൂരിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. എരമം-കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്‍റെ ഭാര്യ കെ.കെ. നഫീസയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

ഈ മാസം 24ന് രാവിലെയാണ് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടന്ന വിവരം വീട്ടുകാരറിഞ്ഞത്. കിടപ്പുമുറിയിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 62 പവന്‍റെ ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും 62 ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണുണ്ടായതെന്നുമുള്ള നഫീസയുടെ പരാതിയില്‍ കേസെടുത്താണ് പോലീസ് അന്വേഷണമാരംഭിച്ചത്. പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു, സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍നിന്നും മുഖംമൂടി ധരിച്ചയാളുടെ ദൃശ്യങ്ങള്‍ കണ്ടെത്തുകയുമുണ്ടായി.കുറ്റവാളികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സ്‌ക്വാഡിനെത്തന്നെ നിയോഗിച്ചു. ഈ സ്‌കാഡിന്‍റെ അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോഴും കുറ്റവാളിയിലേക്കെത്തിയിട്ടില്ല എന്നാണ് സൂചന.

അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലെ പെരുന്നാളാഘോഷത്തിനായി വീട് പൂട്ടിപ്പോയ നഫീസയും നാലുമക്കളും 24ന് രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.വീടിന്‍റെ അടുക്കളയില്‍നിന്ന് കിണറ്റിലെ വെള്ളമെടുക്കുന്നതിനുള്ള കിളിവാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് അലമാരയില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

Related posts

Leave a Comment