മരണകാരണം പട്ടിണിയോ? സംരക്ഷണമില്ലാതെ നായ ചത്തു; അയൽവാസിയുടെ പരാതിയിൽ  ഉടമസ്ഥനെതിരെ കേസ്


വിഴിഞ്ഞം: ആഹാരവും വെള്ളവും കിട്ടാതെ നായ ചത്ത സംഭവത്തിൽ അയൽവാസിയുടെ പരാതിയിൽ ഉടമസ്ഥനെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരണ കാരണമറിയാൻ പോസ്റ്റ്മോർട്ടം നടത്താനുള്ള അപേക്ഷ പോലീസ് മൃഗാശുപത്രി അധികൃതർക്കും നൽകി.വെങ്ങാനൂർ സ്വദേശിയാണ് അയൽവാസിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കൂലിപ്പണിക്കാരനായ വീട്ടുടമസ്ഥൻ മൂന്ന് വർഷം മുൻപാണ് റോട്ട് വീലർ വിഭാഗത്തിൽപ്പെട്ട ഒരു പെൺനായയെ വാങ്ങിയത്. പരിപാലിക്കാൻ സ്ഥലമില്ലാതെ വന്നതോടെ ഉടമസ്ഥൻ വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കെട്ടിരുന്നു.

അയൽവാസി കഴിഞ്ഞ ദിവസം നായയുടെ ദയനീയാവസ്ഥ കോവളത്തെ നായസംരക്ഷണ സംഘങ്ങൾക്കും കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നായയുടെ ഉടമസ്ഥനെ കണ്ടെത്തി മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment