സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ  യുവാവിനും യുവതിക്കും ക്രൂരമർദനം; രണ്ടുപേർ പിടിയിൽ; സംഭവം കോഴഞ്ചേരിയിൽ

കോഴഞ്ചേരി: യുവാവിനെയും യുവതിയെയും സാദാചാരഗുണ്ടകൾ മർദിച്ചു. സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. പുല്ലാട് ഉള്ളൂർചിറ ചിറയിൽ സണ്ണിയുടെ മകൻ ജിപ്സൺ (28), പുല്ലാട് ഓവനാൽപടി ചുതരംകാലായിൽ ബിജോയ് (33) എന്നിവരെയാണ് കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സംഭവം.

ഒന്നിച്ചു ജീവിക്കുന്ന റാന്നി അടിച്ചിപ്പുഴ സ്വദേശികളായ യുവാവും യുവതിയും തൊഴിൽ അന്വേഷിച്ചാണ് കുന്പനാട് ചെന്പകശേരിപ്പടിയിലുള്ള സുഹൃത്തിനെ കാണാനെത്തിയത്. ഇവിടെവച്ചാണ് സാദാചാരഗുണ്ടകൾ ഇവരെ മർദിച്ചത്.

യുവതി കോയിപ്രം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ കെ.എസ്. ഗോപകുമാറും സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എൻ. ഹരികുമാറും ചേർന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മർദനമേറ്റ് യുവതിയെയും യുവാവിനെയും പോലീസ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പും പ്രതികളുടെ പേരിൽ എടുത്തിട്ടുണ്ട്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും.

Related posts