സൊനാക്ഷി വിളിച്ചിരുന്നത് അങ്കിളെന്ന് ! എന്തുകൊണ്ട് സമപ്രായക്കാരായ നായികമാരെ തഴഞ്ഞ് പുതുമുഖങ്ങളെ തെരഞ്ഞെടുക്കുന്നുവെന്ന് തുറന്നു പറഞ്ഞ് സല്‍മാന്‍ ഖാന്‍…

പ്രായം 57 ആയെങ്കിലും ഇന്നും ഇന്ത്യന്‍ യുവതയുടെ ഹരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ഖാന്റെ സിനിമകള്‍ നിര്‍മാതാവിന് ഒരിക്കലും നഷ്ടമുണ്ടാക്കാറുമില്ല.

സല്‍മാന്‍ ഖാന്‍ പോലീസ് വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ദബാങ്. മിടുക്കനായ പോലീസ് ഉദ്യോഗസ്ഥന്‍ ചുള്‍ബുള്‍ പാണ്ഡെയെ ആണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചത്.

അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ അരങ്ങേറ്റം നടത്തിയത്.

ബോളിവുഡിലെ ഏറ്റവും മികച്ച പോലീസ് കഥകളിലൊന്നായാണ് ദബാങിനെ വിലയിരുത്തുന്നത്. ദബാങില്‍ അഭിനയിക്കുമ്പോള്‍ സൊനാക്ഷിയ്ക്ക് 20 വയസുമാത്രമായിരുന്നു പ്രായം. സല്‍മാന്‍ഖാനാകട്ടെ 45കാരനും.

തന്നെ സോനാക്ഷി അങ്കിളെന്നാണ് വിളിച്ചിരുന്നതെന്ന് പറയുകയാണ് സല്‍മാന്‍. 16-17 വയസു മുതലേ സോനാക്ഷിയെ തനിക്കറിയാമെന്നും താരം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ചെറുപ്പത്തില്‍ സോനാക്ഷി തന്നെ സല്‍മാന്‍ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ട് സോനാക്ഷിക്കിപ്പോള്‍ തന്നെ എന്താണ് വിളിക്കേണ്ടതെന്നറിയില്ല, അതുകൊണ്ട് ഒന്നും വിളിക്കാറുമില്ല എന്നുമാണ് സല്‍മാന്‍ പറയുന്നത്.

താനും തന്റെ നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസത്തേക്കുറിച്ച് പലപ്പോഴും ആലോചിക്കാറുണ്ടെന്നും താരം പറയുന്നുണ്ട്.

കരീനയെ ഒന്‍പതു വയസുള്ളപ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ്. കരീന കപൂറിനൊപ്പം കുറേ നാള്‍ ഒരുമിച്ച് അഭിനയിക്കാതെയിരുന്നത് ഇക്കാരണത്താലാണ് എന്നും സല്‍മാന്‍ വെളിപ്പെടുത്തി.

അതേസമയം, സമപ്രായത്തിലുള്ള നായികമാര്‍ക്കൊപ്പം അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനോടും സല്‍മാന്‍ പ്രതികരിക്കുന്നുണ്ട്.

സിനിമയിലേക്ക് പുതുമുഖങ്ങള്‍ വരുന്നത് മേഖലയ്ക്ക് ഗുണം ചെയ്യും. കൂടാതെ, മാധുരി ദീക്ഷിത്, ശില്‍പ ഷെട്ടി തുടങ്ങിയവര്‍ക്കൊപ്പമൊന്നും ഇപ്പോഴും അഭിനയിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും താരം പറയുന്നു.

നിര്‍മാതാക്കള്‍ തന്നെ ഇതുപോലുള്ള സിനിമകള്‍ക്കായി സമീപിക്കാത്തത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും സല്‍മാന്‍ പറഞ്ഞു.

കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്‍മാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായിക.

Related posts

Leave a Comment