ഇവളും ഒരു സ്ത്രീയാണത്രേ! പത്തു വയസ് കുറവുള്ള കാമുകനൊപ്പം ജീവിക്കാന്‍ സന്ധ്യ ചെയ്തത് കൊടുംക്രൂരത, ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഒഴിവാക്കിയത് ഇങ്ങനെ

ഇങ്ങനെയൊക്കെ ക്രൂരയാകാന്‍ ഒരു ഭാര്യയ്ക്ക്, അമ്മയ്ക്ക് സാധിക്കുമോ? അത്രയ്ക്കും ഹൃദയം നുറുക്കുന്നൊരു വാര്‍ത്തയാണ് ഇത്. കേരളത്തില്‍ അല്ലെന്നൊരു ആശ്വാസമുണ്ടെങ്കിലും നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. സന്ധ്യയെന്ന 36കാരി സ്വന്തം ഭര്‍ത്താവിനെയും മൂന്നു പിഞ്ചുകുട്ടികളെയും കൊന്നുതള്ളി. അതും ക്വട്ടേഷന്‍ നല്കി. സന്ധ്യയെയും കാമുകന്‍ ഹനുമന്തിനെയും രണ്ടു കൊലയാളികളെയും പോലീസ് അറസ്റ്റു ചെയ്തു

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- സന്ധ്യ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി ഗാഡനിദ്രയിലാഴ്ത്തിയ ശേഷം കൊലയാളികളെ വീട്ടിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു. കൊലയാളികള്‍ വീടിനുള്ളിലേക്ക് കടന്ന് അഞ്ചു പേരുടെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തി. കൗമാരം പിന്നിടാത്ത കൊലപാതകികള്‍ പത്തൊമ്പത് വയസ്സുകാരായ കപില്‍, ദീപക് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 36 കാരിയായ സന്ധ്യ തന്നേക്കാള്‍ 10 വയസ്സ് ചെറുപ്പമായ ഹനുമന്‍ ജാട്ടുമായി കുറേ നാളായി പ്രണയത്തിലായിരുന്നു. ഈ വിവരം ഭര്‍ത്താവ് ഭന്‍വാരി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇരുവരും ക്രൂരതയ്ക്ക് തയ്യാറായത്.

കൃത്യം നടത്തിയ ശേഷം യുവതിയുടെ പെരുമാറ്റത്തില്‍ പോലീസിന് തുടക്കം മുതല്‍ സംശയം ഉടലെടുത്തിരുന്നു. സംസ്‌ക്കാരത്തിന് ശേഷം യുവതിയുടെ ഫോണ്‍ സന്ദേശങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ടായിരുന്നു. ഈ വേളയില്‍ കാമുകനെ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നായിരുന്നു പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് യുവതിയേയും കാമുകനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോള്‍ വിവരം പുറത്തു വന്നു. തായ്ക്വാണ്ടാ വിദഗ്ദ്ധയായ സന്തോഷയും ഹനുമാനും പരിശീലനത്തിനിടെയാണ് പ്രണയത്തിലായത്.

ആറു മാസമായി ഇരുവരും സ്വന്തമായി ഒരു കരാട്ടേ കേന്ദ്രം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ഉദയ്പൂരും ജയ്പൂരിലുമെല്ലാം ഇരുവരും പല തവണ കണ്ടുമുട്ടുകയും പ്രണയം തളിര്‍ക്കുകയും ചെയ്തോടെ ഒരുമിച്ച് പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഭര്‍ത്താവിനെ ഇല്ലാതാക്കിയാല്‍ മക്കള്‍ ബാദ്ധ്യതയായി തീരുമെന്നും സ്വതന്ത്രജീവിതത്തിന് തടസ്സമാകുമെന്നും കരുതി. ഇതോടെയാണ് ഭര്‍ത്താവിനൊപ്പം മക്കളെയും കൊല്ലാന്‍ തീരുമാനമെടുത്തത്.

Related posts