അധ്യയനവര്‍ഷാരംഭം സ്‌കൂളുകള്‍ ഒരുങ്ങുന്നു; വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കു മുന്‍ഗണന

കോട്ടയം: ജൂണ്‍ ഒന്നിനു പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സ്‌കൂളുകള്‍ അവസാനവട്ട ഒരുക്കത്തില്‍.പ്രവേശനോത്സവത്തിന് മുന്നോടിയായി മുഖംമിനുക്കുകയാണ് ഒട്ടുമിക്ക സ്‌കൂളുകളും. സ്‌കൂള്‍ കെട്ടിടങ്ങളുടെയും ക്ലാസ്മുറികളുടെയും ശുചിമുറികളുടെയുമെല്ലാം അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്.

ക്ലാസ്മുറികളുടെ പെയിന്‍റിംഗ്, സ്‌കൂള്‍ മുറ്റം അലങ്കരിക്കല്‍, ഉപകരണങ്ങളുടെ കേടുപാട് തീര്‍ക്കല്‍ തുടങ്ങിയവയും പുരോഗമിക്കുന്നുണ്ട്. പല സ്‌കൂളുകളുടെയും മൈതാനങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും കാടുംപടലും വെട്ടിനീക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. സ്‌കൂള്‍ ഫിറ്റ്‌നസ് അനുവദിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങളുടെ മാത്രം പരിശോധന മതിയെന്നു വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയതോടെ സ്‌കൂള്‍ മാനേജ്‌മെന്‍റുകളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പരിശോധനകള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.

സ്‌കൂളും പരിസരവും പൂര്‍ണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിടിഎയുടെയും സഹകരണത്തോടെയാ ണ് അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്.

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പിക്കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരിശോധനകള്‍ ജില്ലയിലെ വിവിധ ആര്‍ടി ഓഫീസുകളുടെ കീഴില്‍ നടന്നുവരികയാണ്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അധ്യയനവര്‍ഷ ആരംഭത്തിന് മുന്നോടിയായി ഫിറ്റ്‌നസ് പരിശോധന നടത്തുന്നത്. വാഹനത്തിന്‍റെ ടയറുകള്‍, വൈപ്പര്‍, എമര്‍ജന്‍സി വാതിലുകള്‍, ലൈറ്റുകള്‍, ഇന്‍ഡിക്കേറ്റര്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ഇതിനുശേഷം സുരക്ഷാ സ്റ്റിക്കര്‍ ഒട്ടിക്കും. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി മുഴുവന്‍ സ്‌കൂള്‍ ബസുകളുടെയും ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കും.

പാഠപുസ്തകങ്ങളും യൂണിഫോമുകളും സമയബന്ധിതമായി ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആക്ടിവിറ്റി, വര്‍ക്ക് ബുക്കുകള്‍ ക്ലാസ് ആരംഭിച്ച ശേഷമാണ് നല്‍കുന്നത്.

അതൊഴികെയുള്ള പാഠപുസ്തകങ്ങളെല്ലാം സ്‌കൂള്‍ തുറക്കും മുന്‍പേ ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മന്ത്രി എന്‍. ഷംസുദ്ദീന്‍ വിളിച്ചിരുന്നു. ഈ യോഗത്തിലാണ് പ്രവേശനോത്സവത്തിന് ഉള്‍പ്പെടെയുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്.

Related posts

Leave a Comment