പക്വതയില്ലാത്ത 15-ാം വയസില്‍ ജിഹാദിവധുവായി സിറിയയിലേക്ക് പോയി ! ജന്മം നല്‍കിയ മൂന്നു കുട്ടികളും മരിച്ചു; ഐഎസിന്റെ തകര്‍ച്ചയോടെ ജന്മനാട്ടിലേക്ക് മടങ്ങാമെന്ന ഷമീമ ബീഗത്തിന്റെ മോഹം തകര്‍ത്ത് ബ്രിട്ടീഷ് സുപ്രീം കോടതി…

15-ാം വയസില്‍ ജിഹാദിവധുവായി സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോയ ഷമീമ ബീഗത്തിന് ഇനിയൊരിക്കലും ബ്രിട്ടീഷ് പൗരയാകാന്‍ കഴിയില്ല.

പൗരത്വം റദ്ദാക്കിയ കേസ് വാദിക്കാന്‍ ഷമീമയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചു വരാനാകില്ലെന്ന് ബ്രിട്ടീഷ് സുപ്രിം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.

ഇവരുടെ തിരിച്ചുവരവ് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഇത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി.

ഇപ്പോള്‍ സിറിയയിലെ അല്‍റോജ് അഭയാര്‍ഥി ക്യാമ്പിലുള്ള ഷമീമ ഈ വിധി കേട്ട് പൊട്ടിക്കരഞ്ഞു. നേരത്തെ മതമനുശാസിക്കുന്ന വസ്ത്രങ്ങളുപേക്ഷിച്ച് ജീന്‍സും ലെഗ്ഗിന്‍സും അടക്കമുള്ള പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് ബ്രിട്ടനിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഷമീമയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.

എന്നാല്‍ ഇതൊന്നും ബ്രിട്ടീഷ് ജനതയുടെ സഹതാപം നേടിക്കൊടുക്കാന്‍ പര്യാപ്തമായില്ല. തനിക്ക് ബ്രിട്ടനിലെത്താനാകില്ലെന്നറിഞ്ഞ ബീഗം അതീവ ദുഃഖിതയും കോപവതിയുമാണെന്ന വിവരമാണ് അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള ഹോം സെക്രട്ടറിയുടെ അധികാരം ഊട്ടിയുറപ്പിക്കുന്നതുകൂടിയാണ് ഈ വിധി എന്നായിരുന്നു ഹോം സെക്രട്ടറി പ്രീതീ പട്ടേലിന്റെ പ്രതികരണം.

രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയെ കരുതി പല കടുത്ത തീരുമാനങ്ങളും സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ഇനിയും അങ്ങനെ തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ജമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കനുള്ള തീരുമാനമെടുത്ത മുന്‍ ഹോം സെക്രട്ടറി സാജിദ് ജാവേദും ഈ വിധിയില്‍ സന്തോഷം രേഖപ്പെടുത്തി.

എന്നാല്‍ ഇതിനോട് വ്യത്യസ്ഥമായാണ് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് അപകടകരമായ ഒരു കീഴ് വഴക്കം സൃഷ്ടിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

Related posts

Leave a Comment