മുടിയും താടിയും നീണ്ട് പലരെയും ഇപ്പോള്‍ തിരിച്ചറിയാന്‍ പോലുമാകുന്നില്ല ! മുടി വളര്‍ന്നതോടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍; ബാര്‍ബര്‍ഷോപ്പിന്റെ അഭാവം കേരളത്തെ ബാധിക്കുന്നതിങ്ങനെ…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചതോടെ നിരവധി ആളുകളാണ് ദുരിതത്തിലായത്. തലമുടി വളര്‍ന്നതോടെ കൊച്ചുകുട്ടികളടക്കമുള്ളവരില്‍ അസ്വസ്ഥതകള്‍ ഏറുകയാണ്.

ജലദോഷവും തുമ്മലും തൊണ്ടവേദനയും അനുഭവപ്പെടുന്നവരില്‍ ചെറുപ്പക്കാരുമുണ്ട്. കോവിഡ് ആണെന്ന സംശയത്തില്‍ ജലദോഷംമൂലം ഡോക്ടര്‍മാരെ സമീപിക്കുന്നവരും ഏറെ.

വിയര്‍പ്പോടുകൂടി കുളിക്കുമ്പോള്‍ വളര്‍ന്ന മുടിക്കിടയില്‍ ജലാംശം തങ്ങിനിന്നാണ് ജലദോഷത്തിനു കാരണമാകുന്നത്. മുടിയും താടിയും നീണ്ടതിനാല്‍ രോഗാവസ്ഥയിലും മറ്റും കഴിയുന്ന വൃദ്ധരും ബുദ്ധിമുട്ടുന്നു.

ചൂടുകാലത്തു വീട്ടില്‍ത്തന്നെ കഴിയുന്നതിനാല്‍ വിയര്‍പ്പും അസ്വസ്ഥതയും വേറെ. ബാര്‍ബര്‍ ഷോപ്പ് ഇല്ലാത്തതിനാല്‍ പലരും തല മൊട്ടയടിക്കുകയാണ് ഇപ്പോള്‍.

പരീക്ഷ കഴിഞ്ഞു മുടി വെട്ടാനിരുന്നവരെയും കോവിഡ് ചതിച്ചു. വെറൈറ്റി ഫാഷന്‍ പരീക്ഷിക്കുന്ന പെണ്‍കുട്ടികളെയും ലോക്ക്ഡ് ഡൗണ്‍ ചതിച്ചു.

ലോക്ഡൗണ്‍ 14-ന് അവസാനിക്കുമോ എന്നും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ അടിയന്തരമായി ബാര്‍ബര്‍ ഷാപ്പുകള്‍ക്കു ചിലദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ആവശ്യവും ശക്തമാണ്.


മുടി നീണ്ടാല്‍ ജലദോഷം വരുമെന്നു പഴമൊഴിയുണ്ടെങ്കിലും ആശങ്കവേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Related posts

Leave a Comment