പീഡകർ അർഹിക്കുന്ന ശിക്ഷ! പിന്തുണയുമായിസോഷ്യൽ മീഡിയ

ചങ്ങനാശേരി: ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെ സ്കൂൾ വാനിൽ ലൈംഗികമായി ചൂഷണത്തിന് വിധേയരാക്കിയ വാൻ ഡ്രൈവർക്ക് കോടതി കഠിന തടവ് ശിക്ഷ വിധിച്ചതിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളും.

പായിപ്പാട് നാലുകോടി ഭാഗത്ത് ഒറ്റക്കുഴി വീട്ടിൽ സുനീഷ് കുമാറിനെ(37)യാണ് വിവിധ കുറ്റങ്ങളിലായി 23 വർഷം കഠിന തടവിനും 1,55,000 രൂപ പിഴയും കോടതി വിധിച്ചത്.

സ്കൂൾ കുട്ടികളോട് അതിക്രമം കാട്ടുന്നവർക്കുള്ള ഓർമപ്പെടുത്തലായിരിക്കണം ഈ വിധിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ച് പോസ്റ്റ് വന്നിരിക്കുന്നത്.


പിഴത്തുക വാങ്ങാൻ കേസിലെ ഇരകൾ അർഹരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷകൾ ഏഴുവർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. 2017ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സ്കൂൾ ബസ് ഡ്രൈവറായിരുന്നു സുനീഷ് കുമാർ. സ്കൂളിലേക്കു പോകുന്പോഴും വരുന്പോഴും പലപ്പോഴും കുട്ടികളെ ചൂഷണത്തിനിരയാക്കിയിരുന്നു.

കുട്ടികൾ സ്കൂളിൽ വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. അവർ നടത്തിയ അന്വേഷണത്തെ തുടർന്ന് തൃക്കൊടിത്താനം പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിടികൂടുകയും ചെയ്തത്.

Related posts

Leave a Comment