വാരിശേരിയിലെ സ്പീഡ് ബ്രേക്കർ ലൈൻ ഇരുചക്രവാഹന യാത്രികർക്കു ഭീഷണി; അപടം പതിവാകുന്നെന്ന് നാട്ടുകാർ

കോട്ടയം: പുതുതായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ ലൈനുകളും റിഫ്ളക്ടറുകളും ഇരുചക്ര വാഹനയാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ വാരിശേരിയില്‍ ജംഗ്ഷനു സമീപം പുതിയതായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ ലൈനിലാണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്കു നിരവധി അപകടകളുണ്ടാകുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

പുതുതായി ഇവിടെ ആറു ലൈനുകളും നിരവധി റിഫ്ളക്ടറുകളുമാണ് സ്ഥാപിച്ചത്. വേഗത കുറച്ചു വരുന്ന ഇരുചക്ര വാഹനങ്ങള്‍ പോലും ഈ ലൈനുകളില്‍ കയറിയാല്‍ നിയന്ത്രണം നഷ്പ്പെട്ടു അപകടത്തില്‍പ്പെടും. നിരവധി ഇരുചക്ര വാഹനയാത്രക്കാര്‍ സമീപ ദിവസങ്ങളില്‍ ഇവിടെ അപകടത്തില്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

ഒട്ടുമിക്ക യാത്രക്കാരുടെയും പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണുകള്‍ തെറിച്ചു പോകുന്നതും പതിവാണ്. ജംഗ്ഷനില്‍നിന്നു വളരെ അകലെയായി നിര്‍മിച്ചിരിക്കുന്ന ഈ സ്പീഡ് ബ്രേക്കര്‍ ലൈന്‍ അനാവശ്യമാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. അതിനാല്‍ ഇവിടെ നിര്‍മിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കര്‍ ലൈനുകളും റിഫ്ളക്ടറുകളും മാറ്റി സ്ഥാപിച്ച് അപകടകരമായ സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Comment