പോത്ത് കുത്തി വയോധികയ്ക്ക് ഗുരുതര പരിക്ക്

പയ്യന്നൂര്‍: പോത്തിന്റെ കുത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്. രാമന്തളി ചൂളക്കടവിലെ ചെറുക്കിണിയന്‍ ദേവകിക്കാണ് (73) പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അയല്‍വാസി തൊട്ടടുത്ത പറമ്പില്‍ മേയാനായി കെട്ടിയിട്ടിരുന്ന പോത്താണ് ഇവരെ ആക്രമിച്ചത്. പോത്തിനെ കെട്ടിയതറിയാതെ പറമ്പിലേക്കിറങ്ങിയപ്പോള്‍ ഓടിവന്ന പോത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. പോത്ത് കുത്തിയതിനെ തുടര്‍ന്ന് ദേവകിയുടെ കാലില്‍ വലിയ മുറിവുണ്ട്. കൊമ്പുകൊണ്ട് കുടഞ്ഞെറിഞ്ഞപ്പോള്‍ താഴെവീണ് ഇവരുടെ കൈയെല്ലിനും പൊട്ടലുണ്ട്.

Read More

കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി

കോട്ടയം: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവു നടപ്പാക്കി കണമലയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു. ഉത്തരവു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായതു ശരിയല്ല.റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണമായ അധികാരം കളക്ടര്‍ക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

Read More

കാട്ടുപോത്തിനെ കാണാനില്ല ! വനത്തിനുള്ളിലേക്ക് മടങ്ങിയതാവാമെന്ന് വനംവകുപ്പ്

കൊല്ലം: ചടയമംഗലത്തെ മൂന്നുപഞ്ചായത്തുകളിലെ ജനവാസമേഖലളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതിപരത്തിയിരുന്ന കാട്ടുപോത്തിനെ ഇന്നലെ വൈകുന്നേരത്തിനുശേഷം ആരും കണ്ടില്ല. കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് കടന്നതാവാമെന്ന വനംവകുപ്പ് നല്‍കുന്ന സൂചന. ഇത് ഭീതിയിലായിരുന്ന പ്രദേശവാസികള്‍ക്ക് തത്ക്കാലം ആശ്വാസംപകര്‍ന്നു. കാട്ടുപോത്തിനുവേണ്ടി നടത്തിവന്ന തെരച്ചില്‍ ഇന്നലെ വൈകുന്നേരത്തോടെ വനപാലകസംഘം നിര്‍ത്തിവയ്ക്കുകയായിരുന്നു. കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ആയൂര്‍ ഭാഗത്ത് രണ്ട് ദിവസം മുന്പ് കണ്ട കാട്ടുപോത്തിനെ പിന്നീട് ചടയമംഗലത്ത് ഇടുക്കുപാറ ഭാഗത്താണ് കണ്ടത്. ഇന്നലെ വൈകുന്നേരം ഫില്‍ഗിരിയിലെ ജനവാസമേഖലയില്‍ കണ്ട കാട്ടുപോത്തിനെ പിന്നീട് ആരും കണ്ടില്ല. ഇവിടെയുള്ള റബര്‍ തോട്ടങ്ങളിലൂടെ വനത്തിനുള്ള കടന്നിരിക്കമെന്നാണ് വനംവകുപ്പ് നല്‍കുന്ന സൂചന.

Read More

മനുഷ്യരുടെ ഒപ്പമുള്ള ജീവിതം മടുത്തപ്പോള്‍ കാട്ടിലേക്ക് ! നാട്ടില്‍ നിന്നും ഒളിച്ചോടി കാട്ടിലെത്തിയ പശു ഇപ്പോള്‍ ജീവിക്കുന്നത് കാട്ടുപോത്തുകള്‍ക്കൊപ്പം; വീഡിയോ കാണാം…

സ്വതന്ത്രമായ ജീവിതമാണ് ഓരോ ജീവിയും ആഗ്രഹിക്കുന്നത്. മനുഷ്യന്‍ അടക്കി വളര്‍ത്തുമ്പോഴും കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുജീവികളുടെ ഉള്ളിന്റെയുള്ളില്‍ സ്വതന്ത്രരാവാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ട്. കന്നുകാലികളെ അടക്കി ഭരിക്കുന്ന മനുഷ്യനെ വെല്ലുവിളിച്ച് കാട്ടു പോത്തുകള്‍ക്കൊപ്പം ജീവിക്കാന്‍ പോയ പശുവിനെക്കുറിച്ചാണ്. പോളണ്ടിലെ ബിയോവോലീസ് ദേശീയ പാര്‍ക്കിലാണ് യൂറോപ്പിലെ കാട്ടു പോത്തുകളായ ബൈസണുകള്‍ക്കൊപ്പം ഒരു പശു കഴിഞ്ഞ ഒന്‍പതു മാസമായി ജീവിക്കുന്നത്. ബൈസണുകളുടെ കൂട്ടത്തിലൊരാളായി അവരുടെ കൂടെ ജീവിക്കുന്ന നിലയില്‍ ലിമൗസിന്‍ ഇനത്തില്‍ പെട്ട തവിട്ടു നിറമുള്ള പശുവിനെയാണ് കിഴക്കന്‍ പോളണ്ടില്‍ കണ്ടെത്തിയത്. ബൈസണുകളെ നിരീക്ഷിക്കുന്ന റാഫേല്‍ എന്ന ഗവേഷകനാണ് ഈ അസാധാരണ കാഴ്ച ആദ്യമായി കാണുന്നത്. ഇദ്ദേഹം ഈ പശുവിന്റെ ചിത്രമെടുക്കുകയും ചെയ്തു. ബൈസണ്‍ കൂട്ടത്തോട് ഇണങ്ങി ചേര്‍ന്നാണ് പശു കഴിയുന്നതെന്നും ഇവയോടൊപ്പം തന്നെ ഭക്ഷണം തേടുകയും മറ്റും ചെയ്യുന്നുണ്ടെന്നും റാഫേല്‍ പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പശു ബൈസണുകളോടൊപ്പം കൂടിയതാകാമെന്നാണ് റാഫേല്‍ ആദ്യം…

Read More