ഒഴിയാന്‍ സന്നദ്ധതയറിയിച്ച് ഇ.പി. ജയരാജന്‍ ! പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയാനും നീക്കം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്നതിനു പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്‍. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനാണ് നീക്കം. തനിക്കെതിരായ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഇ.പി. ജയരാജന്‍ എന്നാണ് സൂചന. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പദവികള്‍ ഒഴിയാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്‍എലിന്റെ പരിപാടിയില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കുമെന്ന് അറിയുന്നു. ഇ.പി. ജയരാജനെതിരെ കണ്ണൂരില്‍നിന്നു തന്നെയുള്ള മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ സിപിഎം സംസ്ഥാനസമിതിയില്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സന്പാദിച്ചു എന്നാണ് ആരോപണം. അതേസമയം ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍…

Read More

വാതിൽ തുറന്നിട്ട് മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണി; സിപിഎമ്മിന്‍റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ

സ്വന്തം ലേഖകൻകോഴിക്കോട്: മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണിയുടെ വാതിൽ തുറന്നിട്ട സിപിഎമ്മിന്‍റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മുഴം മുന്പേ എന്ന തരത്തിൽ സിപിഎം കരുക്കൾ നീക്കുന്പോൾ മുന്നണിയിൽ നിലവിലുള്ള കക്ഷികളുടെയും നേതാക്കളുടെയും നിലനിൽപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ലീഗിന്‍റെ നെടുംതൂണായ സമസ്തയുമായി സർക്കാരും സിപിഎമ്മും നല്ല ബന്ധമാണ് പുലർത്തുന്നത്. സിഎഎ സമരത്തിലടക്കം ഇതു പ്രകടമായിരുന്നു. മാത്രമല്ല സമസ്ത പ്രസിഡന്‍റടക്കമുള്ള നേതാക്കൾ വഖഫ് ബോർഡ് നിയമന വിഷയങ്ങളിലടക്കം സർക്കാരിനെ കടന്നാക്രമിക്കാതെ മിതത്വം പാലിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെയാണ് ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടുത്തിടെ പ്രസ്താവന നടത്തിയത്. ഇതുകൂടി ആയപ്പോഴാണ് ഇടതിലെ ചെറിയ കക്ഷികൾ നെഞ്ചിടിപ്പോടെ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. മുസ് ലിം ലീഗ് ഇടത് പാളയത്തിലെത്തിയാൽ…

Read More

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്കു ക്ഷണമില്ല; എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസകൾ’ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ

കോഴിക്കോട്, തിരുവനന്തപുരം: സർക്കാർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് തന്നെ ക്ഷണിക്കാത്തതിൽ പ്രതികരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും വിരുന്ന് ആസ്വദിക്കുമെന്നും എല്ലാ മലയാളികൾക്കും താൻ ക്രിസ്മസ് ആശംസകൾ അറിയിക്കുന്നതായും ഗവർണർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റങ്ങൾ പലപ്പോഴും നല്ലതിനാണെന്നും മാറ്റത്തിനോട് മുഖം തിരിച്ചിരിക്കുന്നതാണ് പലപ്പോഴും പ്രയാസമുണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാത്ത വിരുന്നിലേക്ക് മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും മതമേലധ്യക്ഷൻമാരെയും ക്ഷണിച്ചിട്ടുണ്ട്. നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല.

Read More

തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനോട്  യോജിപ്പില്ല; ഐ ടി മേഖലയിലെ തൊഴിലാളികൾ സംഘടനവേണമെന്ന് ആവശ്യപ്പെട്ടാൽ രൂപീകരിക്കുമെന്ന് എളമരം കരീം

തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നതിനോടു സംഘനയ്ക്ക് യോജിപ്പില്ലെന്ന് എളമരം കരീം പറഞ്ഞു. മിന്നല്‍ സമരം പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്നതാണ് സംഘടനയുടെ നിലപാട്. എന്നാല്‍ ട്രേഡ് യൂണിയന്‍ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഐടി മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടന ഇന്നില്ല.സംഘടന രുപീകരണമെന്ന ആവശ്യവുമായി ഈ മേഖലയിലെ തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടില്ല. ബംഗളുരുവില്‍ ഐടി രംഗത്ത് ട്രേഡ് യൂണിയനുണ്ട്. തൊഴിലാളികള്‍ മുന്നോട്ടുവന്നാല്‍ സംഘടനയ്ക്ക് രൂപം നല്‍കും. ഐടി അധിഷ്ഠിത വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടനയുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനംനാളെ കോഴിക്കോട്ട് തുടക്കംകോഴിക്കോട്: സിഐടിയു സംസ്ഥാന സമ്മേളനം 17 മുതല്‍ 19 വരെ കോഴിക്കോട്ട് നടക്കും. സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത 1018 യൂണിറ്റുകളില്‍നിന്നായി 604 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം എംപിയും സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും അറിയിച്ചു. പതാക ജാഥയും…

Read More

പ്രശംസിച്ച് മതിയാവുന്നില്ല ..! ദേശാഭിമാനി ലേഖനത്തിലൂടെ മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ആര് അണിനിരന്നാലും അവരെ പിന്തുണയ്ക്കുമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി. ഗവര്‍ണറുമായുള്ള പ്രശ്‌നത്തില്‍ ലീഗ് സര്‍ക്കാരിനൊപ്പം നിന്നു. ആര്‍എസ്പിയും സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. ഇത്തരം നിലപാടുകളെ സിപിഎം തുറന്ന മനസോടെ സ്വീകരിക്കും. ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഗവര്‍ണര്‍ വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് യുഡിഎഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്‍റെ ഫലമായാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിനെ യുഡിഎഫിനു പിന്തുണയ്‌ക്കേണ്ടി വന്നതെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തിന്‍റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പ്രശ്‌നത്തിലും ഗവര്‍ണര്‍ വിഷയത്തിലും ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അതിനെ മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ പ്രശ്നവുമായി…

Read More

പാര്‍ട്ടിയുടെ പേരില്‍ ഗുണ്ടാപ്പിരിവ്; പേര് ദുരുപയോഗം ചെയ്യുന്നതായി സമ്മതിച്ച് സിപിഎം; പരാതികൾ അന്വേഷിക്കും

കോഴിക്കോട്: ക്രിമിനല്‍ സംഘങ്ങള്‍ പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സമ്മതിച്ച് സിപിഎം. പരാതികള്‍ വ്യാപകമായതോടെ ഇതിനെക്കുറിച്ച് ഗൗരവമായിതന്നെ അന്വേഷിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. സാങ്കേതികപ്രതിബന്ധങ്ങളുള്ള നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലെത്തി ‘കാര്യം നടക്കാനുള്ള കമ്മീഷന്‍ ‘ ഇനത്തിലാണ് അഞ്ചുമുതല്‍ 25 ലക്ഷം രൂപവരെ കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘം ആവശ്യപ്പെടുന്നത്. തുക നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും നിര്‍മാണപ്രവൃത്തികള്‍ ഉള്‍പ്പെടെ തടസപ്പെടുത്തുകയും ചെയ്യുമെന്നറിയിക്കും. എന്നിട്ടും വഴങ്ങാത്തവര്‍ക്കെതിരേ അക്രമ-വധ ഭീഷണിയാണ് അടുത്തഘട്ടം. നിരവധി പേരാണ് ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ഇന്നലെ വിശദീകരണയോഗം പാര്‍ട്ടിക്ക് സംഘടിപ്പിക്കേണ്ടി വന്നു.

Read More

ബച്ചന്‍റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപ്പോലെയായെന്ന പരിഹാസവുമായി മന്ത്രി വി.എൻ. വാസവൻ

തിരുവനന്തപുരം: ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കമുണ്ടായിരുന്ന കോൺഗ്രനസ് ഇപ്പോൾ ഇന്ദ്രൻസിനെ പോലെ ആയെന്ന പരിഹാസവുമായി വിഎൻ വാസവൻ.   ബോഡി ഷെയിമിംഗ് പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ.  നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞാൽ മതിയെന്നും വാസവൻ പരിഹസിച്ചു.

Read More

സജി ചെറിയാൻ വീണ്ടും മന്ത്രിയാകുമോ? ക്രിസ്മസിന് മുന്‍പ് മന്ത്രിസഭയിൽ സജി ചെറിയാന്‍ തിരികെയെത്തുമാണ് സൂചന

തിരുവനന്തപുരം: പ്രസംഗത്തിനിടയിൽ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്ന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സജി ചെറിയാന്‍റെ മടങ്ങിവരവ് വീണ്ടും ചർച്ചയാകുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം സജി ചെറിയാനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. സജി ചെറിയാന്‍റെ രാജി ധാർമിക ഉത്തരവാദിത്തത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്നും നിയമപരമായ പ്രശ്നത്തിലല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അന്ന് പാർട്ടിയുടെ തീരുമാനം അങ്ങനെയായിരുന്നുവെന്നും പുതിയ സാഹചര്യത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും ഇതുവരെ വിഷയം പാർട്ടി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന്‍ നടത്തിയ…

Read More

‘പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയത് കിറ്റ്’..! റേഷൻ ഉടമകൾക്ക് കിറ്റിന്‍റെ കമ്മീഷൻ കിട്ടാൻ വേണ്ടിവന്നാൽ സുപ്രീം കോടതിവരെ പോകുമെന്ന് ജോണി നെല്ലൂർ

തൃശൂർ: കോവിഡ് കാലത്ത് ജനങ്ങൾക്കു കിറ്റ് നൽകിയതിന്‍റെ കമ്മീഷൻ റേഷൻ ഉടമകൾക്കു ലഭ്യമാക്കാൻ വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റും മുൻ എംഎൽഎയുമായ ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 23നകം കമ്മീഷൻ വിതരണം ചെയ്യണമെന്നു ഹൈക്കോടതി വിധിച്ചിരിക്കയാണ്. ഇതിനെ ചോദ്യം ചെയ്ത് സർക്കാർ അപ്പീലിനു പോകുന്നുവെന്നാണു പറയുന്നത്. അന്പതു കോടി മതി കമ്മീഷൻ കൊടുത്തു തീർക്കാൻ. അപ്പീലിനുപോയി വക്കീലിനു കൊടുക്കാൻ പണമുള്ളവർക്ക് കോവിഡ് കാലത്ത് റേഷൻ കടകൾ തുറന്നിരുന്ന് കിറ്റുകൾ വിതരണം ചെയ്തവരെ സഹായിക്കാൻ താല്പര്യമില്ലെന്നാണ് ഇതിലൂടെ തെളിയിക്കുന്നത്. പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയതിന്‍റെ പ്രധാന പങ്കുവഹിച്ചതു കിറ്റായിരുന്നു. അതിനുവേണ്ടി പ്രവർത്തിച്ച റേഷൻ കടക്കാരെ തള്ളിപ്പറയുന്ന നിലപാട് മര്യാദകേടാണെന്നും ജോണി നെല്ലൂർ പറഞ്ഞു. പ്രതിമാസ കമ്മീഷൻ ഒക്ടോബർ മാസത്തെ ഇതുവരെ കിട്ടിയിട്ടില്ല. ഓരോ മാസത്തെയും…

Read More

ഒന്നും രണ്ടും പറഞ്ഞിരുന്നത് ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച്; പാണക്കാട് സന്ദർശിച്ച് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ 

  മലപ്പുറം: നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പാണക്കാട് സന്ദർശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായി ഷംസീർ കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സ്പീക്കറുടെ സന്ദർശനം. പാണക്കാട് നേരത്തെയും വന്നിട്ടുണ്ടെന്നും മുനവ്വറലി തങ്ങളുമായി വർഷങ്ങളുടെ അടുപ്പമുണ്ടെന്നും ഷംസീർ പറഞ്ഞു.രാഷ്‌ട്രീയം ഒന്നും ചർച്ചയായില്ലെന്നും ഫുട്ബോൾ ലോകകപ്പ് വിശേഷങ്ങളായിരുന്നു കൂടുതലും സംസാരിച്ചതെന്നും ഷംസീർ കൂട്ടിച്ചേർത്തു. സ്പീക്കർ പദവി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ആണ് ഷംസീർ പാണക്കാട് എത്തുന്നത്

Read More