ഇത് പൊറുക്കാനാവാത്ത തെറ്റ് ! സിംഹത്തെ വേട്ടയാടി കൊന്ന ശേഷം ചുംബനം; ദമ്പതികള്‍ക്കു നേരെ ലോക വ്യാപകമായി പ്രതിഷേധം അലയടിക്കുന്നു…

സിംഹത്തെ വേട്ടയാടി കൊന്നതിനു ശേഷം അതിന്റെ മൃതദേഹത്തോട് ചേര്‍ന്നിരുന്ന് ഫോട്ടോയെടുത്ത കനേഡിയന്‍ ദമ്പതികള്‍ക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു.ഡാരണ്‍, കരോലിന്‍ കാര്‍ട്ടര്‍ എന്നിവരാണ് സിംഹത്തെ കൊന്നശേഷം ജഡത്തിനു സമീപത്തുനിന്ന് പരസ്പരം ചുംബിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ‘ലെഗെലേല സഫാരി’യില്‍ പങ്കെടുത്താണ് ഇരുവരും സിംഹത്തെ കൊലപ്പെടുത്തിയതെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ലെഗെലേല സഫാരി’ അധികൃതരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനത്തതോടെ പേജ് അപ്രത്യക്ഷമായി. ‘ട്രോഫി ഹണ്ടിങ്’ എന്ന ഇത്തരം വേട്ടയാടല്‍ രീതി നിര്‍ത്തലാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നാളുകളായി ആവശ്യമുയരുന്നുണ്ടെങ്കിലും സംഘാടകര്‍ക്ക് യാതൊരു കുലുക്കവുമില്ല.’പൈശാചിക ചുംബനം’ എന്നാണ് പലരും ചിത്രത്തെ കുറിച്ച് കമന്റ് ചെയ്തത്. Darren and Carolyn Carter, from Edmonton in Alberta, Canada. As long as I live, I will never undestand what pleasure people can get…

Read More

പെരിയാറില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് !വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചത് നിര്‍ണായ വിവരങ്ങള്‍; തെളിവുകള്‍ വിരല്‍ചൂണ്ടുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യുവതികളിലേക്ക്…

കൊച്ചി: പെരിയാറില്‍ യുസി കോളേജിന് സമീപത്തെ കടവില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. അന്വേഷണം കൊച്ചി കളമശ്ശേരി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മൃതദേഹത്തില്‍ കരിങ്കല്ല് കെട്ടിത്തൂക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ വാങ്ങിയത് സൗത്ത് കളമശേരിയിലെ കടയില്‍ നിന്നാണെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ പുതപ്പു വാങ്ങിയതു കളമശേരി എച്ച്എംടി റോഡിലെ തുണിക്കടയില്‍ നിന്നാണെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. രണ്ടു കടകളും തമ്മില്‍ 500 മീറ്റര്‍ അകലമേയുള്ളൂ. മൃതദേഹം കയറ്റിയ വെള്ള ഹാച്ച്ബാക്ക് കാര്‍ കളമശേരി ഭാഗത്തു നിന്നു റെന്റ് എ കാര്‍ ആയി എടുത്തതാണ് എന്നും സൂചനയുണ്ട്. പ്രതികളെ കണ്ടെത്താനായി ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എച്ച്എംടി ജംക്ഷനില്‍ നിന്നു നേരത്തേ ലഭിച്ച ദൃശ്യങ്ങളില്‍ കാര്‍ കാണാമെങ്കിലും നമ്പര്‍ വ്യക്തമല്ല. കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരിയാണെന്നാണ് ഒടുവിലത്തെ നിഗമനം. അഴുകിയ നിറത്തിലുള്ള മൃതദേഹം…

Read More

ജീവന്‍നിലച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരമ്മയുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ! വീഡിയോ വൈറലാവുന്നു…

കുഞ്ഞുങ്ങള്‍ എല്ലാ അമ്മമാരുടെയും ജീവശ്വാസമാണ്. കുഞ്ഞിന് എന്തെങ്കിലും പറ്റുന്നത് അമ്മയ്ക്ക് സഹിക്കാനാവില്ല. ജീവനറ്റ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന അമ്മ കുരങ്ങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെയാണ് കണ്ണീരിലാഴ്ത്തുന്നത്. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നു പകര്‍ത്തിയതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങള്‍. ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിങ്ങാണ് പാര്‍ക്ക് സന്ദര്‍ശന വേളയില്‍ ഈ ദൃശ്യം കണ്ടത്. ജൂണ്‍ മാസത്തിലാണ് അര്‍ച്ചന രത്തംഭോര്‍ സന്ദര്‍ശിച്ചത്. കടുത്ത ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന സമയമായിരുന്നു അത്. കടുത്ത ചൂട് താങ്ങാന്‍ പറ്റാതെയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് ജീവനറ്റത്. 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നു അവിടെ രേഖപ്പെടുത്തിയ ചൂട്. രണ്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങന്റെ മരണം കടുത്ത ചൂടു കാരണമാകാം സംഭവിച്ചതെന്നാണ് അര്‍ച്ചനയുടെ നിഗമനം. അര്‍ച്ചന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാണുന്ന സമയത്ത് അതിന് ജീവനുണ്ടായിരുന്നു. രണ്ടു പേരെയും അലോസരപ്പെടുത്താതെയാണ് അര്‍ച്ചന ദൃശ്യങ്ങള്‍…

Read More

മരിച്ച യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയും കൊലക്കേസില്‍ ഭര്‍ത്താവിനെതിരേ കേസെടുക്കുകയും ചെയ്തു; കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചെന്നു കരുതിയ യുവതി കാമുകനൊപ്പം തിരിച്ചെത്തി…

  നോയ്ഡ: മരിച്ചയാള്‍ മടങ്ങിയെത്തുക അതും കാമുകന്റെ കൂടെ. മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും നടത്തിയഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതാ കഥാനായിക കാമുകനൊപ്പം ജോളിയായി തിരിച്ചു വന്നിരിക്കുന്നു. നോയ്ഡയില്‍ നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി ഉറപ്പാക്കി മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം സംസ്‌ക്കരിച്ച രാജ്-സര്‍വേശ് സക്സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ തിരിച്ചു കിട്ടിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. നീതു തിരിച്ചെത്തിയതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് അറിയാനുള്ള അന്വേഷണത്തിലായി പോലീസ്. ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 18 ദിവസമായി മകളെ കാണ്മാനില്ലെന്ന് രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും…

Read More