‘ഞങ്ങളെ ശരിക്കും കുടുക്കിയതാ’; കോട്ടയം മെഡിക്കൽ കോളജിലെ ഹാജർബുക്ക് മോഷണം വിവാദമാകുന്നു; പരാതിക്കെതിരേ പരാതി നൽകി പാർട് ടൈം ജീവനക്കാർ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരുടെ ഹാജർ ബുക്ക് മോഷണം പോയ സംഭവം വിവാദമായതോടെ പരാതിക്കെതിരേ വീണ്ടും പരാതി. പാർട്ട് ടൈം ജീവനക്കാർക്കെതിരേ പോലീസിൽ പരാതി നൽകിയ ഹെൽത്ത് സൂപ്പർവൈസർക്കെതിരേ ഒരു പാർട്ട് ടൈം ജീവനക്കാരൻ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. മോഹനൻ എന്ന ജീവനക്കാരനാണ് പരാതി നൽകിയത്. ചെയ്യാത്ത കുറ്റത്തിന് തന്നെ പോലീസ് സ്റ്റേഷനിൽ കയറ്റുകയും മോഷ്ടാവാണെന്ന രീതിയിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് പോലീസ് സംസാരിച്ചത് തനിക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നും അതിനാൽ പോലീസിൽ പരാതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയ പരാതിയിൽ പറയുന്നത്. തന്നെ മനഃപൂർവം കുടുക്കിയതാണെന്ന് ജീവനക്കാരൻ ആരോപിക്കുന്നു. രണ്ടു വർഷം പഴക്കമുള്ള ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരുടെ ഹാജർ ബുക്കാണ് ഒരു മാസം മുൻപ് കാണാതായത്. ഹാജർ ബുക്ക് സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥന്‍റെ…

Read More

മെഡിക്കൽ കോളജിൽ പാർട്ട്ടൈം ജീവനക്കാരുടെ ഹാജർബുക്ക് മോഷ്‌‌ടിച്ചു; മൂന്ന് ദിവസത്തിനകം തിരികെ വന്നില്ലെങ്കിൽ ജീവനക്കാരെല്ലാം മോഷണക്കേസിലെ പ്രതികളാകുമെന്ന് പോലീസ്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർട്ട്ടൈം ജീവനക്കാരുടെ ഹാജർബുക്ക് കാണാനില്ല. ജീവനക്കാർക്കെതിരേ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പാർട്ട്ടൈം ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ആരും ബുക്ക് എടുത്തിട്ടില്ലെന്ന് മറുപടി നൽകി. ആരെങ്കിലും ഹാജർ ബുക്ക് എടുത്തിട്ടുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം തിരിച്ചേൽപ്പിക്കുവാൻ പോലീസ് സമയം നല്കി. ഇല്ലെങ്കിൽ കേസെടുക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ്. രണ്ടു വർഷം പഴക്കമുള്ള ഹാജർ ബുക്ക് ഒരു മാസം മുൻപാണ് മോഷണം പോയത്. 26 പാർട്ട്ടൈം ജീവനക്കാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. മോഷണം പോയതറിഞ്ഞ് പാർട്ട് ടൈം ജീവനക്കാരുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ ജീവനക്കാരെ വിളിച്ചു ചോദിച്ചെങ്കിലും മോഷണം പോയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥൻ വിവരം ആശുപത്രി സൂപ്രണ്ടിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെ രഹസ്യ മുറിയിൽ സൂക്ഷിക്കുന്ന സർക്കാർ രേഖ മോഷണം പോയതിനാൽ പോലീസിൽ…

Read More

ഡോക്ടർ എഴുതിയ ഉപകരണം വാങ്ങാൻ  പണമില്ല; രോഗിയെ ഡിസ്ചാർജ് ചെയ്ത് ജൂനിയർ ഡോക്ടറുടെ ധാർഷ്ട്യം; ചികിത്‌സ നൽകി സീനിയർ ഡോക്ടർ;  ഒരുലക്ഷം രൂപവിലവരുന്ന ഉപകരണത്തിന്‍റെ പേരിനൊപ്പം കമ്പനിയുടെ ഫോൺനമ്പരും നൽകിയത് ഡോക്ടറെന്ന് ബന്ധുക്കൾ

ഗാന്ധിനഗർ: കുറിച്ചുകൊടുത്ത ഉപകരണം വാങ്ങാത്തതിന് ജൂണിയർ ഡോക്ടർ രോഗിയെ ഡിസ്ചാർജ് ചെയ്തു. രോഗം മൂർഛിച്ച രോഗിയെ സീനിയർ ഡോക്ടർ വീണ്ടും അഡ്മിറ്റു ചെയ്ത് ചികിത്സ നല്കി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ജൂണിയർ ഡോക്ടറുടെ നടപടിയാണ് വിവാദമായത്. ഒട്ടും കരുണയില്ലാത്ത ജൂണിയർ ഡോക്ടറുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ 67കാരിയെ ശ്വാസംമുട്ടലിനെ തുടർന്നാണ് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മെഡിസിൻ മൂന്ന് യൂണിറ്റിലെ ജൂനിയർ ഡോക്ടർ ആണ് വില കൂടിയ ഉപകരണം വാങ്ങാൻ കന്പനിയുടെ പ്രതിനിധികളുടെ ഫോണ്‍ നന്പർ സഹിതം കുറിച്ച് നൽകിയത്. കുറിച്ച് നൽകിയ ഫോണ്‍ നന്പരിൽ വിളിച്ചപ്പോൾ ഉപകരണത്തിന്‍റെ വില കേട്ട് രോഗിയും ബന്ധുക്കളും ഞെട്ടി. രണ്ടു തരത്തിലുള്ള ഉപകരണമാണുള്ളത്. സി- പാപ്,ബൈ- പാപ് എന്നാണ് ഉപകരണത്തിന്‍റെ പേര്. ആദ്യത്തെ ഉപകരണത്തിന് അരലക്ഷം രൂപയും രണ്ടാമത്തേതിന് ഒരു ലക്ഷം…

Read More

പൊതുജനമധ്യത്തിൽ പോലീസിന് ആക്ഷേപം; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നഴ്സിംഗ് അസിസ്റ്റന്‍റിന് കാരണം കാണിക്കൽ നോട്ടീസ്

ഗാന്ധിനഗർ: പൊതുജനമധ്യത്തിൽ വച്ച് പോലീസിനെ ആക്ഷേപിച്ച് സംസാരിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റിന് ആശുപത്രി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നല്കി. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഒ.പി.യിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്‍റ് ശ്രീദേവിക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന പോലീസുകാരനെ പരസ്യമായി അപമാനിച്ചുവെന്നാണ് പരാതി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡോക്ടറെ കാണിക്കാൻ ഒപ്പം എത്തിയതായിരുന്നു എയ്ഡ് പോസ്റ്റിലെ പോലീസുകാരൻ. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്‍റിനോട് ഡോക്ടറെ കാണുന്നതിനുള്ള അനുമതി തേടിയപ്പോഴാണ് ആക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തെ തുടർന്ന് പോലീസുകാരൻ ആശുപത്രി സൂപ്രണ്ട്, ആർ എം ഒ എന്നിവർക്കും ഗാന്ധിനഗർ പോലീസിലും പരാതി നൽകി. സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തു. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ അന്വേഷണം…

Read More

വല്ലാത്ത ബുദ്ധിമുട്ട് തന്നെ..!  കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ പാരാമെഡിക്കൽ ജീവനക്കാർക്ക് പ്രാഥമികകൃത്യനിർവഹണത്തിന്  സൗകര്യമില്ല; ബുദ്ധിമുട്ടിനെക്കുറിച്ച് ജീവനക്കാർ പറയുന്നത് 

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന പാരാ മെഡിക്കൽ (എക്സ്റേ, ഇസിജി, സി.റ്റി.സ്കാൻ ) ജീവനക്കാർക്ക് പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമില്ലെന്നു പരാതി. രാത്രിയിൽ ഡ്യൂട്ടി ചെയ്യുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. റിസപ്ഷൻ, കാഷ്, പി.ആർ.ഒ.എന്നിവരേയും പാരാമെഡിക്കൽ വിഭാഗത്തിൽപ്പെടുത്തിയിരിക്കുകയാണ്. പുരുഷ വിഭാഗം ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് രണ്ട് കിടക്കകളും സ്ത്രീ ജീവനക്കാർക്ക് നാല് കിടക്കകളും ഉള്ള മുറിയുണ്ടെങ്കിലും ഇതിനുള്ളിൽ പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യമില്ല. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 7.30ന് മടങ്ങിപ്പോകേണ്ട സമയത്ത് പ്രാഥമികകൃത്യനിർവഹണം നടത്തുവാൻ കഴിയാതെ മുഴുവൻ ജീവനക്കാരും ബുദ്ധിമുട്ടുന്നു. നിലവിൽ ഡോക്ടർമാർ, നഴ്സസ് എന്നിവർക്ക് മാത്രമാണ് പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമുള്ള മുറികൾ ഉള്ളത്. അതിനാൽ മറ്റ് ജീവനക്കാർക്കും ഇത്തരത്തിൽ സൗകര്യമുള്ള ഒരു മുറി നൽകണമെന്നാണ് ആവശ്യം.

Read More

പോലീസുകാരോട് മോശമായി പെരുമാറിയ സംഭവം;  കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിംഗ് അസിസ്റ്റന്‍റിനെതിരേ അന്വേഷണം ആരംഭിച്ചു

ഗാന്ധിനഗർ: പോലീസുകാരനോട് മോശമായി പെരുമാറിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റിനെതിരേ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിലാണ് കേസിനാസ്പദമായ സംഭവം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലയിലെ ഒരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഒപിയിൽ കൊണ്ടുവന്ന പോലീസുകാരനോട് നഴ്സിംഗ് അസിസ്റ്റന്‍റ് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. തുടർന്ന് പോലീസുകാരൻ ഗാന്ധിനഗർ സ്റ്റേഷനിലും ആശുപത്രി സൂപ്രണ്ട്, ആർഎംഒ എന്നിവർക്കും പരാതി നൽകിയിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയുള്ള പോലീസുകാർക്ക് ഇതിനു മുൻപും ഇതേ നഴ്സിംഗ് അസിസ്റ്റന്‍റിന്‍റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായിരുന്നതിനാൽ ഇത്തവണ ഇവർക്കെതിരെ കേസ് കൊടുക്കുവാൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പോലീസുകാരന് അനുമതി നൽകുകയായിരുന്നു. പോലീസ് കേസ് കൊടുത്തതറിഞ്ഞ ആശുപത്രി ജീവനക്കാരിൽ ഭൂരിപക്ഷം പേരും യൂണിയൻ വ്യത്യാസമില്ലാതെ പോലീസുകാരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

Read More

ഒടുവിൽ ആ കാര്യത്തിലൊരു തീരുമാനമായി…! ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം ഇന്നു സംസ്കരിക്കും; മൃതദേഹം മറവു ചെയ്യുന്നത് കൊല്ലപ്പെട്ടിട്ട് 50 ദിവസമായപ്പോൾ

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പുത്തൻപറന്പിൽ പൊന്നമ്മയുടെ മൃതദേഹം ഇന്നു സംസ്കരിക്കും. കൊല്ലപ്പെട്ട് 50 ദിവസം എത്തിയപ്പോഴാണ് മൃതദേഹം സംസ്കരിക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നതിനാൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ആളെ വ്യക്തമായത്. ജൂലൈ എട്ടിനാണ് പൊന്നമ്മയെ കന്പിവടിക്കടിച്ച് കൊലപ്പെടുത്തി ആശുപത്രി വളപ്പിലെ കുഴിയിൽ തള്ളിയത്. പിന്നീട് 13നാണ് മൃതദേഹം കണ്ടെത്തിയത്.നായയും മറ്റും കടിച്ചുവലിച്ച് മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നതിനാലാണ് ഡിഎൻഎ പരിശോധന വേണ്ടി വന്നത്. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പൊന്നമ്മയുടെ മൃതദേഹം ഇന്നലെ കോട്ടയം മുട്ടന്പലം പൊതു ശ്മശാനത്തിൽ സൗജന്യമായി സംസ്കരിക്കുവാൻ മുനിസിപ്പൽ ചെയർപേഴ്സസണ്‍ അനുമതി നൽകിയിരുന്നെങ്കിലും ദഹിപ്പിക്കുന്നത് തുടർ അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുള്ളതിനാൽ മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യുന്നതിനുള്ള അനുമതി കത്താണ് പോലീസ് നൽകിയത്. ഇന്നലെ സംസ്കാരം നടന്നില്ല. ഇന്ന് കോട്ടയത്തുള്ള…

Read More

കുഞ്ഞുമോൻ55;   പതോളജി ലാബിലേക്ക് പരിശോധനയ്ക്കു നല്കിയ  സാമ്പിൾ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ  ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഗാന്ധിനഗർ: പരിശോധനയ്ക്കു നല്കിയ സാന്പിൾ ഒരാഴ്ചയായി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ . കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം തിയേറ്ററിനു മുന്നിലാണ് ബക്കറ്റിൽ സാന്പിൾ വച്ചിരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ മറന്നുപോയതാണോ അതോ മനപ്പൂർവം പരിശോധനയ്ക്കു നല്കാത്തതാണോ എന്നു വ്യക്തമല്ല. രോഗം വന്ന ഭാഗം ശസ്ത്രക്രിയയിലൂടെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലെ പതോളജി ലാബിലേക്ക് നല്കും. ഇങ്ങനെ നല്കിയ സാന്പിൾ ആണ് പുറത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയകഴിഞ്ഞ ശേഷം ശരീരത്തിൽ നിന്നെടുത്ത സാന്പിൾ പതോളജി ലാബിൽ വിദ്ഗധ പരിശോധനയ്ക്കായി ഡോക്ടർമാർ നൽകുന്ന സാന്പിളാണ് നീല പ്ലാസ്റ്റിക് ബക്കറ്റിനുള്ളിൽ ഉള്ളത്. കുഞ്ഞുമോൻ (55) എന്ന് ബക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരിശോധനാ സാന്പിൾ നിശ്ചിത സമയം കഴിഞ്ഞിട്ടും നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ജീവനക്കാരും ശ്രദ്ധിച്ചിട്ടില്ല. അവിചാരിതമായി ബക്കറ്റ് മറിഞ്ഞു പോയാൽ അണുബാധ തിയേറ്ററിനുള്ളിലേക്ക് പ്രവേശിക്കുവാൻ സാധ്യതയുണ്ട്.

Read More

കളഞ്ഞുകിട്ടിയ പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകി; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സുരക്ഷാ ജീവനക്കാരുടെ പ്രവൃത്തി  മാതൃകയാകുന്നു

ഗാന്ധിനഗർ: കളഞ്ഞുകിട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽനിന്നും കണ്ടെടുത്ത പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകി സുരക്ഷാ ജീവനക്കാർ വീണ്ടും മാതൃകയായി. കോട്ടയം മെഡിക്കൽ കോളജിലെ സീനിയർ സുരക്ഷാ ഉദ്യോഗസ്ഥൻ കെ.സി. ബേബി, ഷാജിമോൻ എന്നിവരാണു പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകിയത്. ഇന്നലെ രാത്രി ഒന്പതിനു മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപമായിരിന്നു സംഭവം. രാത്രികാല ഡൂട്ടിക്കായി സുരക്ഷാ ഉദ്യോഗസ്ഥരായ ഇവർ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട്, മൂന്ന് വാർഡുകളുടെ (പ്രധാന പ്രവേശന കവാടം) പ്രവേശനകവാടത്തിനു മുൻവശം തറയിൽ ഒരു പ്ലാസ്റ്റിക് കൂട് കിടക്കുന്നത് കണ്ടു. ആദ്യം കാലുകൊണ്ടു തട്ടിമാറ്റി. മാറ്റിയപ്പോൾ കനമുള്ളതായി തോന്നി. എടുത്തു ആദ്യ പരിശോധനയിൽ ആശുപത്രി രേഖകൾ കണ്ടു. തുടർന്നു വിശദമായി നോക്കിയപ്പോഴാണ് ഒരു പഴ്സ്് ശ്രദ്ധയിൽപ്പെട്ടത്. പേഴ്സ് പരിശോധിച്ചപ്പോൾ 12610 രൂപയും ഒരു മൊബൈൽ നന്പരും…

Read More

എത്ര സുന്ദരമീ പത്താം വാർഡ്;  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാർഡ് ഭംഗിയാക്കിയതിന് ജലജാമണിക്ക് നവജീവൻ പുരസ്കാരം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പത്താം വാർഡ് ഭംഗിയാക്കിയതിന് നവജീവൻ ട്രസ്റ്റ് ഹെഡ് നഴ്സിനെ അനുമോദിച്ചു. ആശുപത്രിയിലെ ഏറ്റവും വൃത്തിയുള്ളതും ചെടികൾ വച്ച് ഭംഗിയാക്കിയതുമായ പത്താം വാർഡിലെ ഹെഡ് നഴ്സ് ജലജാ മണിയേയാണ് നവജീവൻ ട്രസ്റ്റ് അനുമോദിച്ച് പുരസ്കാരം നല്കിയത്. മെഡിക്കൽ കോളജിനെ സംബന്ധിച്ച് മികച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന രാഷ്‌‌ട്രദീപിക ലേഖകൻ പി.ഷണ്‍മുഖനെയും നവജീവൻ ട്രസ്റ്റ് പുരസ്കാരം നല്കി ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ ഇരുവർക്കും പുരസ്കാരം വിതരണം ചെയ്തു. ഇന്നലെ മെഡിക്കൽ കോളജ് പിറ്റിഎ ഹാളിൽ നടന്ന ചടങ്ങിൽ ന്യൂറോ സർജറി മേധാവി ഡോ. പി.കെ.ബാലകഷ്ണൻ, ആർ എംഒ ഡോ.ആർ.പി.രഞ്ചിൻ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, നഴ്സിംഗ് ഓഫീസർ ഇന്ദിര എന്നിവർ പങ്കെടുത്തു.

Read More