സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന് ചികിത്സ വൈകിയതായി ആരോപണം;  ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാരും തയാറായില്ലെന്ന് നാട്ടുകാർ

ഗാന്ധിനഗർ: സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകിയതായും അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാർ തയാറായില്ലെന്നും ആക്ഷേപം. ഇന്നലെ ഉച്ചയ്ക്ക് അമ്മഞ്ചേരി ഭാഗത്തായിരുന്നു അപകടം. 12നു മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന് ഉച്ചയ്ക്ക് ശേഷം മൂന്നു മുതലാണു ചികിത്സ ലഭിച്ചത്. മല്ലപ്പള്ളി സ്വദേശിയായ ആരോമലാ(19)ണ് അപകടത്തിൽപ്പെട്ടത്. എംജി സർവകലാശാല കോന്പൗണ്ടിൽനടന്നു കൊണ്ടിരിക്കുന്ന കരസേന റിക്രൂട്ട്മെന്‍റ് റാലിയിൽ പങ്കെടുത്തശേഷം കോട്ടയം ഭാഗത്തേക്ക് പോകുന്പോൾ കോട്ടയത്തുനിന്നും എറണാകുളത്തിനു പോകുകയായിരിന്ന മരിയ ദാസ് എന്ന ബസാണ് ആരോമൽ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. ഇടിയെ തുടർന്ന് രക്തം വാർന്ന് റോഡിൽ കിടന്ന ആരോമലിനെ ഇദ്ദേഹത്തിന്‍റെ നാട്ടിൽനിന്നും റാലിയിൽ പങ്കെടുക്കുവാൻ വന്ന രണ്ട് യുവാക്കളാണ് ഈ സമയം അതുവഴി വന്ന ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ…

Read More

 മെഡിക്കൽ കോളജിൽ ആംബുലൻസ് ഡ്രൈവറുടെ പരാക്രമം; പോലീസ് പിടിക്കില്ലെന്ന കാരണത്തിൽ മിക്ക ഡ്രൈവർമാരും മദ്യപിച്ചാണ് ഡ്രൈവ് ചെയ്യുന്നതെന്ന് വ്യാപക പരാതി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്പിൽ ആംബുലൻസ് ഡ്രൈവറുടെ പരാക്രമം. രോഗികളോടൊപ്പം എത്തിയവർ ഇയാളുടെ പ്രവൃത്തിയിൽ ഭയപ്പെട്ട് സ്ഥലത്തുനിന്നും ഓടി മാറി. ശനിയാഴ്ച രാത്രി 10.05 നായിരുന്നു സംഭവം. നെടുങ്കണ്ടത്തുനിന്നു രോഗിയുമായി എത്തിയതാണ് 108 ആംബുലൻസ്. ആശുപത്രി കോന്പൗണ്ടിൽ പ്രവേശിച്ച ശേഷവും അമിതവേഗത്തിൽ സൈറണ്‍ മുഴക്കി വന്ന ആംബുലൻസ് അത്യാഹിത വിഭാഗത്തിലെത്തിയ ഒരു രോഗിയെ ഇറക്കിക്കൊണ്ടിരുന്ന കാറിനെ മറികടന്നു വെട്ടിച്ചു കയറ്റുകയായിരുന്നു. രോഗികളുമായി എത്തുന്നതും അല്ലാത്തതുമായ വാഹനങ്ങൾ മെഡിക്കൽ കോളജ് പരിസരത്ത് അമിത വേഗത്തിലോ ഹോണ്‍ മുഴക്കിയോ ഓടിക്കരുതെന്നാണ് നിയമം. ഇത്കാറ്റിൽ പറത്തിയാണ് 108 ആംബുലൻസിന്‍റെ ഡ്രൈവർ വണ്ടിയുമായി ആശുപത്രിയിലേക്കു കുതിച്ചെത്തിയത്. ഈ സമയം ഗുരുതരാവസ്ഥയിലെത്തിയ ഒരു രോഗിയെ കാറിൽനിന്നും സ്ട്രെച്ചറിലേക്കു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. 108 ആംബുലൻസിന്‍റെ അമിതവേഗവും സൈറണ്‍ മുഴക്കിക്കൊണ്ടുള്ള അമിതവേഗത്തിലുള്ള വരവും കാറിനെ മറികടന്നു പെട്ടെന്ന് ബ്രേക്കിട്ടും കണ്ട് രോഗികളുടെ കൂടെയുണ്ടായിരുന്നവർ ഭയന്ന്…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടക്കുന്നില്ല; കാരണം..!

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ സ്ത്രീ-പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നില്ലെന്നു പരാതി. ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിലും സ്റ്റാഫ് നഴ്സില്ലെന്ന കാരണത്താലാണ് ശസ്ത്രക്രിയയ്ക്കായി എത്തുന്നവരെ മടക്കി അയക്കുന്നത്. ഒരു മാസം 120 മുതൽ 150 പേർക്കു വരെ ഇവിടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തിയിരുന്നതാണ്. ശസ്ത്രക്രിയ നടത്താതിരിക്കുന്നതു മെഡിക്കൽ കോളജിൽ പ്രസവ ചികിത്സയ്ക്കായി എത്തുന്നവർക്കാണ്. പ്രസവത്തോടൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയ ആവശ്യമായവർക്ക് ഇതുകൂടി കഴിഞ്ഞാൽ പിന്നീട് ഇതിനായി വിശ്രമിക്കേണ്ടതില്ല. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇത്തരക്കാർക്ക് സാധാരണ പ്രസവ ചികിത്സയ്ക്ക് ഒരു നിശ്ചിത മാസം അവധി അനുവദിക്കും. ഈ സമയത്തിനുള്ളിൽ വന്ധ്യംകരണ ശസ്ത്രക്രിയകൂടി നടത്തിയാൽ പ്രസവാവധിയോടെപ്പം ലഭിക്കുന്ന അവധി പ്രയോജനപ്പെടുകയും ചെയ്യും. ഇതോടെ വന്ധ്യംകരണ ശസ്ത്രക്രിയയുടെ പേരിൽ മറ്റൊരു അവധിയുടെ ആവശ്യമില്ലാതാകുകയും ചെയ്യും. അതിനാൽ ഒരു സ്റ്റാഫ് നഴ്സ് മാത്രം ഇല്ലാത്തതിന്‍റെ പേരിൽ…

Read More

 കോട്ടയം മെഡിക്കൽ കോളജിൽ ‘സൂപ്പർ ഡോക്‌‌ടർ ചമഞ്ഞ് ചില നഴ്സുമാർ’;  ഡോക്‌‌ടറോട് ചോദിക്കാതെ നഴ്സ് രോഗിയെ മറ്റൊരു വാർഡിലേക്ക് മാറ്റുന്നു; ഒടുവിൽ ഡോക്ടറെത്തിയപ്പോൾ…

ഗാന്ധിനഗർ: ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ ഡോക്ടറുടെ അനുമതിയില്ലാതെ നഴ്സ് മറ്റൊരു വാർഡിലേക്ക് മാറ്റി. വിവരമറിഞ്ഞ ഡോക്ടർ രോഗിയെ വീണ്ടും പഴയ വാർഡിലേക്ക് തിരികെ കൊണ്ടുവന്നു. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിലാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വാർഡ് മാറ്റിയ സംഭവമുണ്ടായത്. ഉപ്പുതറ സ്വദേശി രാജേന്ദ്രനെ(59)യാണ് നഴ്സ് ഇടപെട്ട് മറ്റൊരു വാർഡിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞ് പതിനഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . ഞായറാഴ്ചയാണ് നഴ്സ് ഇടപെട്ട് പതിനൊന്നാം വാർഡിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞയുടനെ ഇങ്ങനെ വാർഡ് മാറ്റം ശരിയല്ലെന്നു രോഗിയും ബന്ധുക്കളും പറഞ്ഞെങ്കിലും നഴ്സ് സമ്മതിച്ചില്ല. പതിനൊന്നാം വാർഡിലെത്തി അര മണിക്കൂർ പിന്നിട്ടപ്പോൾ ഒരു ജൂനിയർ ഡോക്ടർ രാജേന്ദ്രനെ അന്വേഷിച്ച് പതിനൊന്നാം വാർഡിലെത്തി. നിങ്ങൾ ആരോടു ചോദിച്ചിട്ടാണ് ഇങ്ങോട്ടു പോന്നതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു.നഴ്സ് പറഞ്ഞിട്ടാണെന്ന് മറുപടി നൽകിയ ഉടൻ ഡോക്ടറുടേയും സഹായത്തോടെ രാജേന്ദ്രനെ പതിനഞ്ചാം വാർഡിലേക്ക് വീണ്ടും മാറ്റുകയായിരുന്നു.

Read More

മോഹം കൊണ്ടാണ് സാറേ..! എംബിബിഎസ് ക്ലാസിൽ  സ്റ്റെതസ്കോപ്പും കോട്ടുമണിഞ്ഞ് ഇതര സംസ്ഥാനക്കാരൻ; അധ്യാപകന്‍റെ സംശയം  യുവാവിനെ കുടുക്കി; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സംഭവം ഇങ്ങനെ…

കോട്ടയം: എംബിബിഎസ് ക്ലാസിൽ കയറിയിരുന്ന ഇതര സംസ്ഥാനക്കാരനെ അധ്യാപകൻ കയ്യോടെ പിടികൂടി. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് ക്ലാസിലായിരുന്നു സംഭവം. കോട്ടും ഐഡന്‍റിറ്റി കാർഡും ധരിച്ചു മറ്റു വിദ്യാർഥികളെപ്പോലെ തന്നെയാണ് ഇതര സംസ്ഥാനക്കാരനും ക്ലാസിൽ കയറിയിരുന്നിരുന്നത്. അതിനാൽ മറ്റു വിദ്യാർഥികൾക്കും സംശയമുണ്ടായിരുന്നില്ല. പതിവു പോലെ ക്ലാസിലെത്തിയ അധ്യാപകൻ സംശയം തോന്നിയതോടെ ഇതര സംസ്ഥാനക്കാരനോട് പേര് ചോദിച്ചപ്പോഴും ഐഡന്‍റിറ്റി കാർഡിലുണ്ടായിരുന്ന പേര്് കൃത്യമായി പറയുകയും ചെയ്തു. പീന്നിട് ക്ലാസിനു പുറത്തുപോയ അധ്യാപകൻ മറ്റ് അധ്യാപകരുമായി തിരികെയെത്തി ഇയാളെ പിടികൂടുന്പോഴാണു തങ്ങൾക്കൊപ്പം ക്ലാസിലുണ്ടായിരുന്നവൻ വ്യാജനായിരുന്നുവെന്ന് എല്ലാവർക്കും മനസിലായത്. ഇതേ ക്ലാസിലെ ഒരു വിദ്യാർഥി ബാഗും കോട്ടും ഐഡന്‍റിറ്റി കാർഡും ഉൾപ്പെടെയുള്ളവ സുരക്ഷിതമായ സ്ഥാനത്തുവച്ചശേഷം അത്യാവശ്യമായി ഒരിടംവരെ പോയി. ഈ സമയത്താണ് ബാഗും കോട്ടും ഐഡന്‍റിറ്റി കാർഡും ഉൾപ്പെടെയുള്ളവ കൈക്കലാക്കി ഇതര സംസ്ഥാനക്കാരൻ ക്ലാസിൽ കയറിയത്. ഡൽഹി…

Read More

രോഗികൾ കിടക്കുന്ന സ്ഥലത്ത് ഡയാലിസിസ് യന്ത്രങ്ങൾ  എത്തും;  കോട്ടയം മെഡിക്കൽ കോളജിൽ പോർട്ടബിൾ ഡയാലിസിസ് സംവിധാനം

ഗാന്ധിനഗർ: പോർട്ടബിൾ ഡയാലിസിസ് സംവിധാനവുമായി കോട്ടയം മെഡിക്കൽ കോളജ്. രോഗികൾ കിടക്കുന്ന സ്ഥലത്ത് ഡയാലിസിസ് യന്ത്രങ്ങൾ എത്തിച്ചു ചികിത്സ നല്കുന്ന സംവിധാനമാണ് പോൾട്ടബിൾ ഡയാലിസിസ്. കോട്ടയം മെഡിക്കൽ കോളജിൽ വൃക്കരോഗ വിഭാഗത്തിലാണ് പോർട്ടബിൾ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. സർക്കാർ ആശുപത്രകളിൽ ഏറ്റവും വലിയ ഡയാലിസിസ് സംവിധാനമാണ് കോട്ടയം മെഡിക്കൽ കോളജിലുള്ളത്. ആശുപത്രിയിലെ വിവിധ വാർഡുകളിലും തീവ്ര പരിചരണ വിഭാഗങ്ങളിലും കഴിയുന്ന രോഗികൾക്ക് പലപ്പോഴും ഡയാലിസിസ് ആവശ്യമാണ്. ഈ സാഹചര്യത്തിൽ രോഗിയെ വൃക്കരോഗ വിഭാഗത്തിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ ഏതു വിഭാഗത്തിലുള്ള രോഗിക്കും ഡയാലിസിസ് ആവശ്യമായാൽ യന്ത്രം അതാതു വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകാൻ സാധിക്കും. ഇതാണ് പോൾട്ടബിൾ ഡയാലിസിസ് സംവിധാനത്തിന്‍റെ പ്രത്യേകത. ഇതോടെ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് യാത്രയിലുണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാകുമെന്നു മാത്രമല്ല മികച്ച ചികിത്സയും ലഭ്യമാകുന്നു. ഡയാലിസിസ് ഡിഗ്രി കോഴ്സ് ആരംഭിച്ചു…

Read More

ഞങ്ങൾക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കണം; 20ന് സൂചനാ സമരം നടത്തുമെന്ന് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേൻ

ഗാന്ധിനഗർ: ശന്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേൻ കെജിഎംസിടിഎ നേതൃത്വത്തിൽ 20ന് സൂചനാ സമരം നടത്തും. സർക്കാർ ജീവനക്കാർക്ക് മൂന്നാംതവണ ശന്പള പരിഷ്കരണം നടപ്പിലാക്കുന്പോഴാണ് ഡോക്്ടർമാർക്ക് അവഗണനയെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. മെഡിക്കൽ കോളജിലെ ഡോക്്ടർമാർക്ക് നൽകേണ്ടിയിരുന്ന ശന്പള പരിഷ്കരണം 2010ലാണ് നടത്തിയത്. നാല് വർഷം വൈകി നടന്ന പരിഷ്കരണത്തിൽ മൂന്നു വർഷത്തെ കുടിശിക മാത്രമാണ് നൽകിയത്. മെഡിക്കൽ കോളജ് ഡോക്്ടർമാർ എഐടിസി സ്കെയിൽ ആയതിനാൽ 10 വർഷത്തിലൊരിക്കലാണ് ശന്പള പരിഷ്കരണം. സാധാരണ അധ്യാപനത്തിനു പുറമേ രോഗി ചികിത്സയും ദുരന്തങ്ങൾ അടക്കമുള്ള സമയങ്ങളിലും ഡോക്ടർമാർ സേവനം അനുഷ്‌‌ഠിക്കുന്നു. നിരവധി തവണ ഇതു സംബന്ധിച്ച് അധികാരികൾ വകുപ്പ് അധികാരികളെ സമീപിച്ചതാണെന്നും അനുഭാവപൂർണമായ ഒരു നടപടിയുമുണ്ടായില്ലെന്നും ഭാരവാഹികളായ ഡോ.എം.സി.ടോമിച്ചനും ഡോ. രാജേഷും പറഞ്ഞു.

Read More

പൊല്ലാപ്പ് പിടിക്കാൻ ഞങ്ങളില്ല..! രോഗിയെ മരിച്ചനിലയിൽ കൊണ്ടുവന്നാൽ പോലീസ് തന്നെ മൃതദേഹം കൈപ്പറ്റണം

ഗാസിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ അപകടങ്ങളിൽപ്പെടാത്ത രോഗിയെ മരിച്ചനിലയിൽ കൊണ്ടുവന്നാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ പോലൃസ് തന്നെ മൃതദേഹം കൈപ്പറ്റണമെന്ന് ആശുപത്രി അധികൃതർ. നാളിതുവരെ ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ കഴിയുന്ന രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിൽ നിന്നോ, വീടുകളിൽ നിന്നോ മെഡിക്കൽ കോളജിലേക്കു കൊണ്ടുവരുന്ന വഴിമധ്യേ മരണപ്പെട്ടാൽ മെഡിക്കൽ കോളജിൽ എത്തിയശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽനിന്നും എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കിയാൽ ബന്ധുക്കൾക്ക് തന്നെ മൃദദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടുനൽകുന്നതായിരുന്നു രീതി. കഴിഞ്ഞ ആഴ്ച ആലുവ സ്റ്റേഷനിൽനിന്നും എൻഒസി ലഭിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും, ഈ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കു മടങ്ങവേ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോ പോലീസിൽ അറിയിക്കുകയും തുടർന്ന് പോലീസ് ഇടപെട്ട് എറണാകുളം ജനറൽ ആശുപത്രിയിൽ ഈ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് ബന്ധുക്കൾക്കു കൈമാറിയത്. കൂടത്തായി, കരമന കൊലപാതകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാൻ…

Read More

‘പോലീസ് ചമഞ്ഞത് മതി, ഇനി കാക്കി യൂണിഫോം വേണ്ട;  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ  സെക്യൂരിറ്റി ജീവനക്കാർക്ക് പൂട്ടിട്ട് എസ്പി   

കോട്ടയം: പോലീസുകാരുടേതിനു സമാനമായ യൂണിഫോം മാറ്റിയില്ലെങ്കിൽ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർക്കിട്ട് പണി കിട്ടും. പോലീസ് ആണെന്ന രീതിയിൽ ആശുപത്രിയി ലെത്തുന്ന ആളുകളെ ചോദ്യം ചെയ്യുകയും വിരട്ടുകയും ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി ഇടപെട്ട് ആശുപത്രി സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും കത്തു നൽകിയിരിക്കുകയാണ്. പോലീസ് ആണെന്നു തോന്നുന്ന രീതിയിൽ ചോദ്യം ചെയ്യലും വിരട്ടലും നടത്തിയാൽ നടപടിയുണ്ടാവുമെന്നു ചൂണ്ടിക്കാട്ടിയാണ് എസ്പി ആശുപത്രി അധികൃതർക്ക് കത്തു നൽകിയത്. നിരപരാധികളും നിരാലംബരുമായ രോഗികളെ യും കൂട്ടിരിപ്പുകാരെയുമൊക്കെ പോലീസ് വിരട്ടുന്നുവെന്ന പരാതി ഉയർന്നപ്പോഴാണ് ഇതേക്കുറിച്ച് ജില്ലാ പോലീസ് അധികൃതർ അന്വേഷണം നടത്തിയത്. അപ്പോഴാണു പോലീസാണെന്നു തോന്നുന്ന രീതിയിലുള്ള യൂണിഫോം ധരിച്ച സെക്യൂരിറ്റി ജീവനക്കാരാണ് പണിയൊപ്പിച്ചതെന്ന് വ്യക്തമായത്. ആളുകൾ കരുതുന്നത് പോലീസ് ആണ് തങ്ങളെ ചോദ്യം ചെയ്യുന്നതെന്നാണ്. അതുകൊണ്ടാണ് പോലീസിനെതിരേ ജനങ്ങൾ പരാതിയുമായി രംഗത്തെത്തിയത്. പോലീസിന്‍റേതു പോലുള്ളതോ, പോലീസ് ആണെന്നു തെറ്റിദ്ധരിക്കുന്നതോ ആയ…

Read More

 മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ പഴങ്കഥയാകുന്നു; മെഡിക്കൽ കോളജിലെ  ഒപി ചീട്ട് ഇനി  വീട്ടിൽ നിന്നെടുക്കാം

ഗാന്ധിനഗർ: ഇനി വീട്ടിൽ ഇരുന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം. ദൂരസ്ഥലങ്ങളിൽനിന്ന് അതിരാവിലെ വന്ന് ഒപി ചീട്ടിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ദുരനുഭവമാണ് പഴങ്കഥയാകുന്നത്. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനായി ഒപി ചിട്ടെടുക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഒപിക്കു മുന്നിൽ ജനത്തിരക്കിൽ ഭക്ഷണംപോലും കഴിക്കാതെ തങ്ങളുടെ ഉൗഴം കാത്തുനിന്ന് വിഷമിക്കേണ്ട അവസ്ഥക്കാണ് ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതോടെ വിരാമമാകുന്നത്. ഫാർമസിക്കു മുന്നിലും ലാബുകൾക്കു മുന്നിലും നീണ്ട വരികളും ഇനി കാണാനുണ്ടാകില്ല. രോഗികൾക്ക് ഏറെ ആശ്വാസമാകുന്ന അവിശ്വസനീയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ആരോഗ്യമേഖലയിൽ ശാസ്ത്രീയമായ ആസൂത്രണം നടത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ഇ- ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും ഹൈടെക് ആക്കുന്ന പ്രവർത്തനമാരംഭിച്ചു. കെൽട്രോണിന്‍റെ നേതൃത്വത്തിലാണ് കംപ്യൂട്ടർവൽക്കരണ…

Read More