മോദിയ്‌ക്കെതിരേ വധഭീഷണി മുഴക്കിയ പാക് ഗായികയുടെ ‘എല്ലാം’ നാട്ടുകാര്‍ കണ്ടു ! റാബി പിര്‍സാദയുടെ നഗ്നവീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കിയ പാകിസ്താനി ഗായിക റാബി പിര്‍സാദയുടെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ ചോര്‍ന്നു. റാബിയുടെ നഗ്‌ന സെല്‍ഫികളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. തന്റെ കാമുകന് റാബി അയച്ച വീഡിയോകളാണ് ഇതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പാര്‍ട്ട് ചെയ്യുന്നു. അതെസമയം, പാകിസ്താന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ കഴിഞ്ഞ ദിവസം പിര്‍സാദ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്. പാകിസ്താന്‍ ആര്‍മി വക്താവ് പിര്‍സാദയ്ക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. പിര്‍സാദയ്ക്ക വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഒരിക്കലും ഈ ചിത്രങ്ങള്‍ ലഭിച്ചാല്‍ പങ്കുവയ്ക്കരുത് എന്നാണ് നിരവധിപ്പേര്‍ ട്വീറ്റ് ചെയ്യുന്നത്. പലരും പാകിസ്താന്‍ സൈന്യത്തിനോട് തര്‍ക്കിച്ചതിന്റെ ഫലമാണ് ഇതെന്നും ആരോപിക്കുന്നുണ്ട്. മുമ്പ് നിരവധി പാമ്പുകള്‍ക്കൊപ്പം പങ്കുവെച്ച വീഡിയോയിലാണ് മോദിയെ കൊല്ലുമെന്ന് പിര്‍സാദ…

Read More

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുമ്പോള്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കണം ! നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി വീണ്ടും ശശി തരൂര്‍…

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കണമെന്ന് ശശി തരൂര്‍ എംപി.ആഗോളതലത്തില്‍ നരേന്ദ്ര മോദി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും അവിടെ അദ്ദേഹം കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ശശി തരൂരിന്റെ പുതിയ വാദം.”വിദേശത്തായിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്, കാരണം അദ്ദേഹം അവിടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷെ അദ്ദേഹം ഇന്ത്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുള്ള അവകാശം നമുക്കുണ്ട്,” ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായി വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ”ഒരു പ്രതിപക്ഷ എംപി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കാനും പരാജയങ്ങളെ തുറന്ന് കാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്, ഒപ്പം എന്റെ…

Read More

മോദി തങ്ങള്‍ക്ക് ദൈവമെന്ന് ബിഹാറിലെ ഒരു ഗ്രാമം ! ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്‌ക്കൊപ്പം മോദിയുടെ പ്രതിമ സ്ഥാപിച്ച് ഗ്രാമീണര്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങള്‍ക്ക് ദൈവത്തെപ്പോലെയാണെന്ന് പറഞ്ഞ് ബിഹാറിലെ അനന്ത്പൂരിലെ ഗ്രാമവാസികള്‍ നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് 500 ഓളം വരുന്ന ഗ്രാമവാസികള്‍ പ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മോദിയെ നാട്ടുകാര്‍ ദൈവമാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമവാസികള്‍ ചൊവ്വാഴ്ച കേക്കു മുറിച്ച് മോദിയുടെ പിറന്നാള്‍ ആഘോഷിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവര്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഒരു മെറ്റല്‍ റോഡു പോലുമില്ലാതെ അവികസിതമായി കിടന്ന ഗ്രാമമായിരുന്നു ഇത്. സര്‍ക്കാരും ഉദ്യോഗസ്ഥരും ഞങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നത് പതിവായപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രി ആയി രണ്ടു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് റോഡു മാത്രമല്ല വൈദ്യുതിയും…

Read More

സാമ്പത്തിക സ്രോതസ്സുകള്‍ ഒന്നൊന്നായി അടച്ചതോടെ വിഘടനവാദി നേതാക്കള്‍ മെരുങ്ങി ! കൂടുതല്‍ സൈനികരെ ഇറക്കി പിടിമുറുക്കി; കാഷ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോദി-ഷാ-ഡോവല്‍ തലകളുടെ ഒരുമ തന്നെ…

കാഷ്മീരിന്റെ പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദ് ചെയ്യുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോദി-ഷാ-ഡോവല്‍ തലകള്‍ തന്നെ. ലോകം അതീവ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഈ തീരുമാനം നടപ്പിലാക്കിയതില്‍ സുപ്രധാന പങ്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് തന്നെയാണ്. കൃത്യമായി മുന്നൊരുക്കങ്ങളാണ് ഷായുടെ നേതൃത്വത്തില്‍ ഇതിനായി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഇതുസംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പു തന്നെ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പേ നീക്കങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യാതൊരു വിധ സൂചനകളും പുറത്തുപോകാതെ ഇവര്‍ സൂക്ഷിച്ചു. ബിജെപിയിലെ പ്രമുഖ മന്ത്രിമാര്‍ പോലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് സംബന്ധിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല. കാഷ്മീരില്‍ സൈനികര്‍ക്ക് എതിരായ കല്ലേറു തടയുക എന്നതായിരുന്നു ആദ്യമായി അമിത്ഷാ ലക്ഷ്യമിട്ട തന്ത്രം. അതിനായി വിഘടനവാദി നേതാക്കള്‍ക്ക് നേരെ…

Read More

യുവാക്കളുടെ മനസ് ഇപ്പോഴും മോദിക്കൊപ്പം;ഹിന്ദുസ്ഥാന്‍ ടൈംസിന്റെ യൂത്ത് സര്‍വേയില്‍ യുവാക്കളെ പ്രചോദിപ്പിക്കുന്ന പൊതുപ്രവര്‍ത്തകരില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്

ഇന്ത്യന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി യുവാക്കളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇഷ്ടപ്പെട്ട സിനിമാതാരം, ജീവിച്ചിരിക്കുന്ന മാതൃകാ വ്യക്തിത്വം, ലൈംഗികാകര്‍ഷണത്വം(പുരുഷന്‍,വനിത), കായികതാരം എന്നീ മേഖലകളിലും വോട്ടെടുപ്പ് നടന്നു. എസ്ആര്‍കെയെ പിന്തള്ളി സല്‍മാന്‍ സിനിമാ താരങ്ങളെ ദൈവങ്ങളേപ്പോലെ ആരാധിക്കുന്ന രാജ്യത്തെ യുവാക്കളുടെ മനസില്‍ ഒന്നാമനായി ഇടം പിടിച്ച സല്‍മാന്‍ പിന്നിലാക്കിയത് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍, ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍ എന്നീ വമ്പന്മാരെയാണ്. യഥാക്രമം 18.3%,15.3%,13.3%,13.2% എന്നിങ്ങനെയാണ് ഈ നാലുപേര്‍ക്ക് കിട്ടിയ വോട്ട്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 50ലധികം താരങ്ങളില്‍ നിന്നുള്ള ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ പഴയ ഇഷ്ടങ്ങളില്‍ നിന്നു വ്യതിചലിക്കാന്‍ യുവാക്കള്‍ തയ്യാറായിട്ടില്ലെന്ന…

Read More

കാഷ്മീരില്‍ മൗലീകവാദ ആശയങ്ങള്‍ ധ്രുതഗതിയില്‍ ശക്തിപ്രാപിക്കുന്നു; സൗദി പിന്തുണയില്‍ ഓരോ ഗ്രാമത്തിലും വഹാബിസം ചുവടുറപ്പിക്കുന്നു;മൗലീകവാദം ഇത്ര ശക്തമായത് മോദി അധികാരത്തില്‍ എത്തിയ ശേഷം

ന്യൂഡല്‍ഹി: സംഘര്‍ഷ ഭൂമിയായിരുന്ന കാഷ്മീര്‍ പതിയെ സമാധാനത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഇവിടെ ഭീകരവാദം അതീവശക്തി പ്രാപിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഹിന്ദുത്വവാദിയായ ഭരണാധികാരി അധികാരത്തിലെത്തിയെന്ന പൊതു വികാരമാണ് കാഷ്മീര്‍ ജനതയെ നയിക്കുന്നത്. ഇതുമൂലം കാഷ്മീര്‍ കടുത്തര മതമൗലീകവാദ ആശയങ്ങളോട് അടുക്കുകയാണ്. സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ ഒരു സാഹചര്യത്തില്‍ സമാധാനവാദികള്‍ക്ക് സ്ഥാനമില്ലാത്ത അവസ്ഥയും സംജാതമാകുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ മോദി പ്രധാനമന്ത്രി ആയതിന് ശേഷം കാഷ്മീരില്‍ ഉണ്ടായത് അവിശ്വസനീയമായ മൗലികവാദ മുന്നേറ്റമാണ്. കാഷ്മീരില്‍ മുമ്പെങ്ങുമില്ലാത്ത വിധം മൗലീകവാദം പടര്‍ന്നു പന്തലിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മാസം ഇവിടുത്തെ ഒരു മോസ്കിലെ മുസ്ലിം പുരോഹിതനായ മുഫ്തി സബിര്‍ അഹ്മദ് ഖാസ്മി കാശ്മീരിലെ ഏറ്റവും ക്രൂരനായ തീവ്രവാദിയും പൊലീസ്…

Read More

ഇസ്രയേലിന്റെ ഒരേയൊരു യോനാഥന്‍; നരേന്ദ്ര മോദി വാഴ്ത്തിയ ‘യോനാഥന്‍ നെതന്യാഹു’ ഓപ്പറേഷന്‍ എന്റബേയിലെ വീരനായകന്‍; ഇസ്രയേലി ജനത നെഞ്ചേറ്റുന്ന യോനാഥന്റെ വീരചരിത്രം…

ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെയാണ് നരേന്ദ്രമോദി ടെല്‍അവീവിലെ ബെന്‍ഗുവാരിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ്  നരേന്ദ്രമോദിയെ സ്വീകരിച്ചത്. മാര്‍പാപ്പയെയും അമേരിക്കന്‍ പ്രസിഡന്റിനെയും മാത്രമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ സ്വീകരിച്ചിട്ടുള്ളത്. തന്ത്രത്തിന്റെ കാര്യത്തില്‍ മറ്റൊരാള്‍ക്കും പിന്നിലല്ലാത്ത നരേന്ദ്രമോദി ആ ബുദ്ധി വൈഭവം ഇസ്രയേലിലും പ്രകടമാക്കി. വിമാനമിറങ്ങിയ മോദിയുടെ ഇസ്രയേലി ജനതയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍  ആദ്യം പരാമര്‍ശിച്ചത് യോനാഥന്‍ നെതന്യാഹുവിന്റെ പേരായിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മൂത്ത സഹോദരനായിരുന്നു എന്നതല്ല യോനാഥനെ ഇസ്രയേലി ജനത നെഞ്ചേറ്റാന്‍ കാരണമെന്ന് മോദിയ്ക്കു നന്നായറിയാമായിരുന്നു. ” ഇന്ന് ജൂലൈ നാല് ഇന്നേക്ക് 41 വര്‍ഷം മുമ്പായിരുന്നു ഓപ്പറേഷന്‍ എന്റബേ, അന്നേ ദിവസമാണ് നിങ്ങളുടെ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ബിബി(ബെഞ്ചമിന്‍ നെതന്യാഹു)യ്ക്ക് അനേകം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ അദ്ദേഹത്തിന്റെ മൂത്ത…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയ്ക്ക് 50 കോടി വിലയിട്ട് പാകിസ്ഥാന്‍കാരന്‍; മോദിയെ വധിക്കേണ്ടത് മുംബൈയില്‍ നടക്കുന്ന റാലിയ്ക്കിടെ…

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുന്നയാള്‍ക്ക് 50 കോടി വിലയിട്ട് പാകിസ്ഥാന്‍ പൗരന്‍. മധ്യപ്രദേശിലെ സാത്‌ന ജില്ലയിലെ കുശാല്‍ സോണി എന്നയാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുകയാണെങ്കില്‍ 50 നല്‍കാം എന്നു വാഗ്ദാനം ഫോണിലൂടെ ലഭിച്ചത്. വിളിച്ചയാള്‍ താന്‍ വിളിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണെന്ന് പറഞ്ഞതായും കുശാല്‍ സോണി പറയുന്നു. കുശാലിന്റെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് കേസെടുത്തു. മുംബൈയില്‍ നടക്കാന്‍ പോകുന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യം. മോദിയെ വധിക്കാനുള്ള സംഘത്തിലേക്ക് രണ്ട് പേരെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇനി ഒരാള്‍ കൂടി വേണമെന്ന് വിളിച്ചയാള്‍ പറഞ്ഞെന്നും കുശാല്‍ വെളിപ്പെടുത്തി. ഫോണ്‍ കോളിന്റെ വിശ്വാസ്യത ഉറപ്പിച്ച ശേഷം തുടരന്വേഷണം നടത്താനാണ് പോലീസിന്റെ പദ്ധതി.

Read More