തൃശൂർ: എൽകെജിയിൽ പഠിക്കുമ്പോൾ മൈക്കിന് മുന്നിൽ പകച്ചുനിന്ന് കരഞ്ഞോടിയ ആ കൊച്ചുപയ്യനല്ല ഇന്ന് നിഷാൻ മുഹമദ്. ഇന്ന് അവൻ മൈക്കിന് മുന്നിൽ നിന്നാൽ സദസ് ഒന്നടങ്കം നിശബ്ദമാകും. പിന്നാലെ ശബ്ദവിസ്മയങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തും! സംസ്ഥാന മിമിക്രി വേദിയിൽ തുടർച്ചയായ നാലാം തവണയും എ ഗ്രേഡ് തിളക്കവുമായാണ് കോഴിക്കോട് പാലോറ എച്ച്എസ്എസിലെ ഈ പ്ലസ് വൺ വിദ്യാർഥി കലോത്സവ നഗരിയിലെ പവിഴമല്ലി വേദിയിൽ നിന്ന് മടങ്ങുന്നത്. കോഴിക്കോട് നിന്ന് തൃശൂരിലെ കലോത്സവ നഗരിയിലേക്കുള്ള ഒരു വ്ലോഗറുടെ യാത്രയായിരുന്നു നിഷാന്റെ പ്രമേയം. നെഞ്ചിടിപ്പേറ്റുന്ന കാന്താര ബിജിഎമ്മും മനസ് നിറയ്ക്കുന്ന താരാട്ടുപാട്ടും പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും സമന്വയിപ്പിച്ച പ്രകടനം സദസിനെ വിസ്മയിപ്പിച്ചു. മിമിക്രി താരം ഫൈസൽ ഉളിയേരിയുടെയും തസ്നിയുടെയും മകനായ നിഷാൻ, പാരമ്പര്യമായി ലഭിച്ച കലാവാസനയെ പുത്തൻ ട്രെൻഡുകളുമായി ചേർത്തുവെച്ചാണ് ഇക്കുറിയും വേദി കീഴടക്കിയത്. പരിശീലനത്തിനായി പ്രത്യേക സമയം ചെലവിടാറില്ലെന്നും ഒഴിവുവേളകൾ അതിനായി…
Read MoreTag: school kalolsavam-2006
കലാപൂരത്തിന് അരങ്ങുണർന്നു; കലാപകാരികളെ ചെറുത്തു തോൽപ്പിക്കാനുള്ള ആയുധമാണ് കല;കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി
തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് അരങ്ങുണർന്നു. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് ഔദ്യോഗികതുടക്കമായി. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയിൽ നിർവഹിച്ചു. കലയെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കലയെ മതത്തിന്റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും…
Read Moreചക്കപ്പഴം പായസവും കൊങ്ങിണിദോശയും: കലവറയിൽ വീണ്ടും പഴയിടം മാജിക്
തൃശൂർ: കലയിടത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു കല മാത്രമല്ല, നാവിൻതുമ്പിലെ പുതിയ രുചിക്കൂട്ടുകൾകൂടിയാണ്. പതിവുശൈലികളിൽനിന്നു മാറി, പാരമ്പര്യവും പുതുമയും ഇഴചേരുന്ന വിഭവങ്ങളുമായി പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും സജ്ജം. രുചിമേളത്തിനു ചക്കപ്പഴം മധുരംകലോത്സവചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ചക്കപ്പഴം പ്രഥമനാണ് ഇത്തവണത്തെ ഉച്ചയൂണിനു മാധുര്യമേകുക. ഇതിനായി നേരത്തേതന്നെ ചക്കകൾ സംഭരിച്ച് പാകപ്പെടുത്തിയിരുന്നു. അഞ്ചു ദിവസങ്ങളിലായി രണ്ടരലക്ഷത്തോളം പേർക്കു ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. നാളെയും മറ്റന്നാളും പൊതുവെ തിരക്കേറുമെന്നും പതിനായിരത്തോളംപേർ ഈ രണ്ടു ദിവസങ്ങളിൽ അധികമെത്തുമെന്നും പഴയിടം പറഞ്ഞു. വിരുന്നെത്തുന്നു, കൊങ്ങിണിദോശകലോത്സവക്കലവറയിൽ ഇതാദ്യമായി കൊങ്ങിണിരുചിയും. ഒന്‍പതുതരം ധാന്യങ്ങൾ ചേർത്തുണ്ടാക്കുന്ന “നവധാന്യദോശ’യാണ് ഇത്തവണത്തെ സ്പെഷൽ ബ്രേക്ക് ഫാസ്റ്റ്. എറണാകുളം തമ്മനം സ്വദേശിയായ ശിവാനന്ദ് ഭട്ടും കുടുംബവുമാണ് ഈ ആരോഗ്യദായക വിഭവത്തിനുപിന്നിൽ. ഇന്ന് ആദ്യം എത്തുന്ന 4,000 പേർക്ക് ഈ രുചി നുണയാം. ദോശയ്ക്കുള്ള ചമ്മന്തി ഒരുക്കുന്നതു പഴയിടംതന്നെയാണ്.
Read Moreകലോത്സവത്തിനു വിഭവങ്ങളൊരുക്കാന്‍ പഴയിടംസംഘം തൃശൂരിൽ
ജിബിന്‍ കുര്യന്കോട്ടയം: കലോത്സവത്തിനായി പൂരനഗരിയിലെത്തുന്നവർക്കു വിഭവങ്ങളൊരുക്കാന്‍ പഴയിടം മോഹനനന്‍ നമ്പൂതിരിയും സംഘവും തൃശൂരിലെ ഈട്ടുപുരയിലെത്തി. മകന് യദുവും പാചകക്കാരും ഉള്‍പ്പെടെ എണ്‍പതംഗ സംഘം തവി മുതല്‍ ചെമ്പു വരെയുള്ള അടുക്കള സാമഗ്രികളുമായി ഇന്നലെ രാത്രി കോട്ടയം കുറിച്ചിത്താനത്തെ വസതിയിൽനിന്നു പുറപ്പെട്ട് പുലര്‍ച്ചെ തൃശൂരിലത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് ഊട്ടുപുരയില്‍ പാലുകാച്ചല്‍. നാളെ രാവിലെ മുതല്‍ പ്രഭാത ഭക്ഷണവും ഉച്ചയൂണും നാലുമണി ചായയും അത്താഴവുമെല്ലാം ഭക്ഷണ പന്തലില്‍ റെഡി. 22ാം തവണയാണ് മോഹനന് നമ്പൂതിരി സംസ്ഥാന കലോത്സവത്തിന് ഊട്ടുപുരയൊരുക്കുന്നത്. പതിനായിരത്തോളം പേര്‍ക്കാണ് ദിവസവും ഭക്ഷണം ഒരുക്കേണ്ടത്. ഇഡ്ഡലി, ഇടിയപ്പം, ദോശ, പുട്ട്, ഉപ്പുമാവ് എന്നിങ്ങനെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 ഇനം കറികളോടെയാണ് സദ്യ. അവിയല്‍, തോരന്‍, കൂട്ടുകറി, തീയല്‍, കിച്ചടി, പച്ചടി, അച്ചാര്‍, പപ്പടം, സാമ്പാര്‍, പുളിശേരി, മോര്, രസം എന്നിങ്ങനെയാണ് കറികള്‍. ദിവസവും പായസവുമുണ്ടാകും. പാലട, ഗോതമ്പ്,…
Read Moreജഡ്ജസ് പ്ലീസ് നോട്ട്… കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല; സംസ്ഥാന സ്കൂള്‍ കലോത്സവവേദിയിൽ സുരേഷ് ഗോപിയുടെ മിന്നൽ സന്ദര്‍ശനം
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയിൽ കേന്ദ്ര മന്ത്രി സുരേഷ്ഗോപി മിന്നൽ സന്ദര്‍ശനം. ഇന്ന് പുലര്‍ച്ചെയാണ് സുരേഷ് ഗോപി. തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്. തുടർന്ന് ഊട്ടുപുരയും അദ്ദേഹം സന്ദര്‍ശിച്ചു. 2026ലെ തൃശൂര്‍ പൂരത്തിന്റെ കര്ട്ടൻ റെയ്സറായിരിക്കും കലോത്സവമെന്നും പൂരം കാണുന്നപോലെ ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. കലോത്സ വേദികളുടെ പേരുകളിൽ നിന്ന് താമര ഒഴിവാക്കിയ സംഭവത്തിലും സുരേഷ്ഗോപി നിലപാട് വ്യക്തമാക്കി. താമരയിൽ എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്? സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത. കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച മുതൽ 18വരെയാണ് 64-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവം.
Read More