ഇന്ത്യയുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ ! അഫ്ഗാനിസ്ഥാനില്‍ ശരിഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും…

ഇന്ത്യയുമായി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍.

ഒരു സുപ്രധാന രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നെതെന്ന് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി വ്യക്തമാക്കിയത്.

അഫ്ഗാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു.

പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്‌കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു, ആ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്’ സ്താനിക്‌സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും സ്താനിക്‌സായി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം അഫ്ഗാനിസ്താനില്‍ ശരീഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി കാബൂളില്‍ വിവിധ ഗ്രൂപ്പുകളുമായി കൂടിയാലോചനകള്‍ നടക്കുകയാണെന്നും സര്‍ക്കാരില്‍ എല്ലാത്തരത്തിലുള്ള ആളുകളുമുണ്ടാവുമെന്നും സ്താനിക്‌സായി വ്യക്തമാക്കി.

Related posts

Leave a Comment