സംസ്ഥാന ബജറ്റിൽ റബർ, നെൽ കര്‍ഷകര്‍ക്ക് ആശ്വാസം


കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ജില്ലയ്ക്ക് നേരിട്ടുള്ള വലിയ പദ്ധതികളും പ്രഖ്യാപനങ്ങളുമില്ലെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. എങ്കിലും കോട്ടയം നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആകാശപാത യാഥാര്‍ഥ്യമാക്കുമെന്നും പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നുള്ള പ്രഖ്യാപനം കോട്ടയത്തിനു ബജറ്റിലെ വിസ്മയമായി മാറി.

റബറിന്‍റെ നാടായ കോട്ടയത്തെ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസം പകരുന്നതാണ്. റബര്‍ പ്രൊഡക്‌ഷന്‍ ഇന്‍സെന്‍റീവ് സ്‌കീം പ്രകാരം താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയാക്കിയത് റബര്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. നെല്ലു സംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപിക്കുന്നു.

റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം
ജില്ലയുടെ സാമ്പത്തിക അടിത്തറയായ റബര്‍ കൃഷിക്ക് ബജറ്റില്‍ വലിയ മുന്‍ഗണനയാണ് ലഭിച്ചിരിക്കുന്നത്. റബറിന്‍റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയത് ജിലയിലെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗ, ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണിത്.

നെല്‍കര്‍ഷകര്‍ക്ക് പ്രതീക്ഷ
അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് നെല്‍കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. നെല്ലുസംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണവില കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി ഉള്‍പ്പെടെ കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്ന റിവോള്‍വിംഗ് ഫണ്ടിന്‍റെ കാര്യത്തില്‍ ബജറ്റില്‍ പ്രത്യേക പരാമര്‍ശം ഇല്ലാത്തത് കര്‍ഷകരെ നിരാശരാക്കിയിട്ടുണ്ട്.

Related posts

Leave a Comment