വേമ്പനാട്ടുകായലിൽ ജലനിരപ്പ് താഴുന്നു; വൈക്കം-തവണക്കടവ് ബോട്ട് സർവീസ് പ്രതിസന്ധിയിൽ


വൈക്കം: വേമ്പനാട്ടുകായലിൽ ജലനിരപ്പ് താഴുന്നത് വൈക്കം-തവണക്കടവ് ഫെറി സർവീസിനെ പ്രതികൂലമായി ബാധിക്കുന്നു. രാവിലെയാണ് ജലനിരപ്പ് അമിതമായി താഴുന്നത്.ജലനിരപ്പ് താഴുമ്പോൾ കായലിന്‍റെ വിവിധ ഭാഗങ്ങളിൽ മൺതിട്ടകൾ രൂപപ്പെടുകയാണ്.

ചാലിലെ മൺകൂനകളിൽ തട്ടി ബോട്ടുകളുടെ യന്ത്രഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.

വൈക്കം -തവണക്കടവ് ഫെറിയിൽ 20 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസുണ്ട്. മൂന്നു ബോട്ടുകൾ സർവീസ് നടത്തുന്ന ഫെറിയിൽ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് മറുകര കടക്കുന്നത്.

കായലിലെ ബോട്ടുചാലിൽ രൂപപ്പെട്ട മൺകൂനകൾ ഡ്രഡ്ജ് ചെയ്ത് നീക്കി വൈക്കം -തവണക്കടവ് ബോട്ട് സർവീസ് സുരക്ഷിതവും സുഗമവുമാക്കുന്നതിനുള്ള നടപടികൾ ജലഗതാഗത വകുപ്പ് അധികൃതർ സ്വീകരിക്കണമെന്ന് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്‍റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്ബാബു ആവശ്യപ്പെട്ടു.

Related posts

Leave a Comment